പ്രളയാനന്തരം മലയാളിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു -ഉമ്മൻ ചാണ്ടി
text_fieldsകൊച്ചി: കേരളം എന്നും സുരക്ഷിതമാണെന്ന മലയാളിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നതാണ് മഹാപ്രളയത്തിെൻറ അനന്തരഫലമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിെൻറ ഉത്തരവാദിത്തം ഒറ്റയടിക്ക് ഡാമുകൾ തുറന്നുവിട്ട സർക്കാറിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘പ്രളയവും ഡാം സുരക്ഷയും’ വിഷയത്തിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡാമുകൾ തുറന്നുവിടാതിരിക്കാൻ പറ്റില്ലായിരുന്നുവെന്നത് ശരിയാണ്. പക്ഷേ, അതിനുമുമ്പ് അവസരം ഉണ്ടായപ്പോൾ തുറന്നുവിടാമായിരുന്നു. ജനറേറ്ററുകൾ പൂർണതോതിൽ പ്രവർത്തിപ്പിച്ചും അപകടകരമായ സാഹചര്യം ഒഴിവാക്കാമായിരുന്നു. ഇപ്പോഴും മൂന്ന് ജനറേറ്ററുകൾ പ്രവർത്തിക്കുന്നില്ല. ഏതുകാലത്തും ഡാമുകളിൽ 10 ശതമാനം വെള്ളംകൂടി ശേഖരിക്കാൻ ശേഷിയുണ്ടാകണം.
തണ്ണീർമുക്കം ബണ്ടിലൂടെയും തോട്ടപ്പള്ളി സ്പിൽവേയിലൂടെയും സുഗഗമായി വെള്ളം ഒഴുകിപ്പോകാൻ അവസരം ഒരുക്കാതിരുന്നതും വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഡാം മാനേജ്മെൻറിലുണ്ടായ പാളിച്ചയാണ് മഹാപ്രളയത്തിന് വഴിവെച്ചതെന്നും ഇതിന് ഉത്തരവാദികളായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വിഷയം അവതരിപ്പിച്ച വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ സെൻട്രൽ വാട്ടർ കമീഷെൻറ നിലപാട് ആവർത്തിക്കുന്നത് കേസിൽ കേരളത്തിെൻറ നടുവൊടിക്കും. പ്രളയത്തിനുശേഷം കൊടുംവരൾച്ചക്ക് സാധ്യത നിലനിൽക്കുേമ്പാഴും ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ ഇല്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.
വകുപ്പുകൾ തമ്മിലെ ഏകോപനക്കുറവാണ് വീഴ്ചക്ക് പ്രധാന കാരണമെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. എസ്.എൻ.സി ലാവലിെൻറ മറ്റൊരു പതിപ്പാണ് കെ.പി.എം.ജി. ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന സർക്കാർ എന്തുകൊണ്ടാണ് വലിയ മുതലാളിമാരുടെ ഒരുദിവസത്തെ വരുമാനം ചോദിച്ചുവാങ്ങാൻ തയാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ഫെഡറേഷൻ പ്രസിഡൻറ് കെ.പി. ധനപാലൻ അധ്യക്ഷത വഹിച്ചു. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുൻ ഡയറക്ടർ എസ്. സുദേവൻ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.