Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരി വർജനം:...

ലഹരി വർജനം: ‘വിമുക്തി’യിൽ  വെള്ളം ചേർത്ത് സർക്കാർ 

text_fields
bookmark_border
ലഹരി വർജനം: ‘വിമുക്തി’യിൽ  വെള്ളം ചേർത്ത് സർക്കാർ 
cancel

കോഴിക്കോട്: എൽ.ഡി.എഫ് സർക്കാറിന് ലഹരി വർജന മിഷനായ ‘വിമുക്തി’യുടെ പ്രവർത്തനങ്ങളിൽ ആത്മാർഥതയില്ലെന്ന് ആക്ഷേപം. 2016 നവംബറിൽ തുടങ്ങിയ വിമുക്തി പദ്ധതിയുടെ ബോധവത്കരണത്തിനായി 4.66 കോടി രൂപ ചെലവഴിച്ചെങ്കിലും മദ്യപരടക്കം ലഹരിക്കടിമകളായവരെ കണ്ടെത്താനോ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനോ കഴിഞ്ഞിട്ടില്ല. 

ഇതിനായി ഡോക്ടർമാരെയും കൗൺസലർമാരെയും നിയമിക്കാതെ വിമുക്തി പദ്ധതിയിൽ സർക്കാർ വെള്ളംചേർക്കുകയാണ്. മദ്യനിരോധനമല്ല, മദ്യവർജനമാണ് നയമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ആവർത്തിക്കുേമ്പാഴാണ് സർക്കാറിെൻറ ആത്മാർഥതയില്ലായ്മ വെളിവാകുന്നത്. സംസ്ഥാന സാക്ഷരത മിഷെൻറ പ്രവര്‍ത്തനം പോലെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി  ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു സർക്കാർ ഉദ്ദേശിച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും നികുതിവകുപ്പ് സെക്രട്ടറി കണ്‍വീനറുമായ ഗവേണിങ് ബോഡിയും എക്സൈസ് മന്ത്രി ചെയര്‍മാനും എക്സൈസ് കമീഷണര്‍ കണ്‍വീനറുമായ എക്സിക്യൂട്ടിവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പദ്ധതി നടത്തിപ്പിനായി രൂപവത്കരിച്ചിരുന്നു. 

ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍മാനും കലക്ടര്‍ കണ്‍വീനറുമായി ജില്ലതലത്തിലും പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായി പഞ്ചായത്ത് തലത്തിലുമുള്ള കമ്മിറ്റികളും പലയിടത്തും രൂപവത്കരിച്ചിട്ടുണ്ട്. വാര്‍ഡ്, അയല്‍ക്കൂട്ട, െറസിഡൻറ്സ് തലത്തിലും കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എല്ലാം വെറും ചടങ്ങായി മാറി. പഞ്ചായത്ത് തലത്തിൽ 20,000 രൂപയാണ് പ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. ലഹരിക്കെതിരായ ആഹ്വാനമുള്ള സ്റ്റിക്കറുകൾ ചില വീടുകളിൽ പതിച്ചത് മാത്രമാണ് താഴെത്തട്ടിൽ നടന്ന പ്രവർത്തനം. മിക്ക പഞ്ചായത്ത് ഒാഫിസുകളിലും സ്റ്റിക്കറുകൾ കെട്ടിക്കിടക്കുകയാണ്. ബോധവത്കരണത്തിെൻറ ഭാഗമായി  തെരുവുനാടകങ്ങളും ഫ്ലാഷ്മോബുകളും കായികമത്സരങ്ങളും നടത്തിയിരുന്നു. 

ജില്ല ആശുപത്രികളുമായി സഹകരിച്ച് ലഹരി മുക്ത കേന്ദ്രങ്ങൾ ആരംഭിക്കുെമന്ന പ്രഖ്യാപനവും ഒന്നര വർഷമായിട്ടും ഫലംകണ്ടില്ല. നിലവിലെ ലഹരി മുക്ത കേന്ദ്രങ്ങൾ ശക്തിപ്പെടുത്തിയതുമില്ല. പദ്ധതി നടപ്പാക്കാൻ ആരോഗ്യ, സാമൂഹികനീതി വകുപ്പുകളുമായി എങ്ങനെ കൈകോർക്കണെമന്ന നിർദേശം എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. ബോധവത്കരണത്തിനായി തൃശൂർ ജില്ലയിൽ 47,23,389 രൂപയാണ് ചെലവഴിച്ചത്. 1,54,923 രൂപ ചെലവഴിച്ച ആലപ്പുഴയിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾ ഏറ്റവും കുറച്ച് നടന്നത്. കോഴിക്കോട്ട് 35,25,000 രൂപയും മലപ്പുറത്ത് 4,47,800 രൂപയും ഇൗ വർഷം മാർച്ച് വരെ ബോധവത്കരണത്തിനായി പൊടിപൊടിച്ചെന്ന് എക്സൈസ് വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. 

കോളജുകളിലും സ്കൂളുകളിലും ലഹരിമുക്ത ക്ലബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവിലുള്ള പദ്ധതികൾ തന്നെ അവഗണിക്കുന്ന സർക്കാർ പുതിയ ആശയങ്ങളും നടപ്പാക്കാനുള്ള ശ്രമത്തിലാണ്.  ‘ആസ്പിരേഷൻ 2018’ എന്നപേരിൽ വിദ്യാലയങ്ങളിൽ പുതിയ ക്ലബുകൾ രൂപവത്കരിക്കുെമന്നും സമൂഹത്തിെൻറ സഹായം വേണെമന്നും ഡി.ജി.പി ലോകനാഥ് ബെഹ്റ അടുത്തിടെ ഫേസ്ബുക്കിൽ അഭ്യർഥിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newsmalayalam newsAnti drug CampaghinPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kerala government anti liqour policy-Kerala news
Next Story