കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറി വാടക സർക്കാർ പുതുക്കി നിശ്ചയിച്ചു
text_fieldsതിരുവനന്തപുരം: കോവിഡ് ചികിത്സക്കുള്ള സ്വകാര്യ ആശുപത്രികളിലെ മുറി വാടക സർക്കാർ നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. മുറിവാടക ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന മുൻ ഉത്തരവ് റദ്ദാക്കിയാണ് പുതിയ തീരുമാനം.
മുറിവാടക നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ നേരത്തേ ഹൈകോടതി റദ്ദാക്കിയിരുന്നു. സർക്കാർ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമർശിച്ച കോടതി എല്ലാ ഭാരവും ഹൈക്കോടതിയുടെ ചുമലിൽ വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
ആശുപത്രി മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ആരോഗ്യ വകുപ്പ് പ്രസ്തുത തീരുമാനം കൈകൊണ്ടിരുന്നത്. സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ തീരുമാനമെന്ന് ആക്ഷേപമുണ്ടായിരുന്നു.
ആശുപത്രി മുറികളിലെ കോവിഡ് ചികിത്സക്ക് സർക്കാർ പുതുക്കി നിശ്ചയിച്ച മുറിവാടക (എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന് ഇല്ലാത്തവയും ഉള്ളവയും എന്ന ക്രമത്തിൽ):
100 കിടക്കയില്‍ താഴെയുള്ള ആശുപത്രികളിൽ
രണ്ട് കിടക്കയുള്ള മുറി-2724, 2997
രണ്ട് കിടക്കയുള്ള എ.സി മുറി- 3174, 3491
ഒരു കിടക്കയുള്ള മുറി -3703, 4073
ഒരു കിടക്കയുള്ള എ.സി മുറി-5290, 5819
100-300 കിടക്കയുള്ള ആശുപത്രികള്‍
രണ്ട് കിടക്കയുള്ള മുറി -3678, 4046
രണ്ട് കിടക്കയുള്ള എ.സി മുറി -4285, 4713
ഒരു കിടക്കയുള്ള മുറി -4999, 5499
ഒരു കിടക്കയുള്ള എ.സി മുറി -7142, 7856
മുന്നൂറിലധികം കിടക്കയുള്ള ആശുപത്രികള്‍
രണ്ട് കിടക്കയുള്ള മുറി -4577, 5035
രണ്ട് കിടക്കയുള്ള എ.സി മുറി -5332, 5866
ഒരു കിടക്കയുള്ള മുറി -6221, 6843
ഒരു കിടക്കയുള്ള എ.സി മുറി -8887
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.