ദുരിതമവിടെ നിൽക്കെട്ട, തോട്ടം ഉടമകൾക്ക് കോടികളുടെ ആനുകൂല്യം നൽകി സർക്കാർ
text_fieldsതിരുവനന്തപുരം: കേരളം മഴയിലേക്ക് നീങ്ങുന്നതിനിടെ സംസ്ഥാനത്തെ തോട്ടം ഉടമകൾക്ക് കോടികളുടെ ആനുകൂല്യം. റബർമരങ്ങൾ വെട്ടിമാറ്റുേമ്പാൾ സീനിയറേജ് ഇനത്തിൽ ഒരു മരത്തിൽനിന്ന് സർക്കാറിന് ലഭിച്ചിരുന്ന 2500 രൂപ പൂർണമായും ഒഴിവാക്കി ഉത്തരവിറക്കിയതിനെ തുടർന്ന് ഹാരിസൺ, എ.വി.ടി, ഗോയങ്ക തുടങ്ങിയ തോട്ടം ഉടമകൾക്ക് ലഭിക്കുന്നത് കോടികൾ. ജൂൺ 27നാണ് ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് വനം വകുപ്പ് പുറത്തിറക്കിയത്.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കുന്നതിന് നിയോഗിച്ച സെക്രട്ടറിമാരുടെ സമിതി സീനിയറേജ് തുക 1000 രൂപയാക്കി കുറക്കണമെന്നാണ് ശിപാർശ നൽകിയിരുന്നത്. റബറിെൻറ വില താഴ്ന്നതിനാൽ, ഒരു മരം മുറിച്ച് വിൽപന നടത്തിയാൽ പരമാവധി 5000 രൂപയേ ലഭിക്കൂവെന്നും ഇൗ സാഹചര്യത്തിൽ സീനിയറേജ് 1000 രൂപയാക്കി കുറക്കണമെന്നുമായിരുന്നു ശിപാർശ.
എന്നാൽ, സർക്കാർ സീനിയറേജ് തുക പൂർണമായും ഒഴിവാക്കുകയായിരുന്നു. റബറിെൻറ ചുവടുപിടിച്ച് യൂക്കാലി, വാറ്റിൽ ബാർക്ക് തുടങ്ങിയവയുടെ സീനിയറേജും ഒഴിവാക്കി കൊടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.