അദാനി പോർട്സിനായി സർക്കർ 400 കോടി കടമെടുക്കും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിന്റെ ഭാഗമായുള്ള പണം അദാനിക്ക് നൽകാൻ 400 കോടി കടമെടുക്കുന്നു. തുറമുഖ നിർമാണ മേൽനോട്ടത്തിനായി സർക്കാർ രൂപവത്കരിച്ച വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസിൽ) ഹഡ്കോയിൽനിന്നാണ് സർക്കാർ ഗാരന്റിയിൽ വായ്പയെടുക്കുന്നത്.
പുലിമുട്ട് നിർമാണത്തിനുള്ള 1450 കോടിയാണ് കരാർ പ്രകാരം സർക്കാർ അദാനിക്ക് നൽകേണ്ടത്. ഇതിൽ 190 കോടി നേരത്തേ നൽകിയിരുന്നു. ബാക്കി തുകക്കായി അദാനി ഗ്രൂപ് 2020 മുതൽ ആവശ്യപ്പെട്ടുവരികയാണ്.
സാമ്പത്തികഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പണം വായ്പയിലൂടെ കണ്ടെത്താൻ തുറമുഖ കമ്പനിയോട് സർക്കാർ നിർദേശിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.