Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്...

കേരളത്തിന് പൊള്ളിത്തുടങ്ങി, ജാഗ്രതയോടെ പുറത്തിറങ്ങാം

text_fields
bookmark_border
summer hot
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ താപനില മാപിനികളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ദിനാന്തരീക്ഷ താപനില കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് മുന്നറിയിപ്പുകൾ പുറത്തിറക്കിയത്.

ബുധനാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരാണ് -36.7 ഡിഗ്രി സെൽഷ്യസ്. കോട്ടയത്ത് 36 ഡിഗ്രിയും കണ്ണൂരിൽ 35 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ അനുഭവപ്പെടുന്നതിനേക്കാൾ രണ്ട് ഡിഗ്രിയോളം ചൂട് സംസ്ഥാനത്ത് ഉയർന്നതായാണ് കാലാവസ്ഥ നിരീക്ഷകരുടെ കണ്ടെത്തൽ.

പുലർച്ച അനുഭവപ്പെടുന്ന ചൂടിലും വർധനവുണ്ടായി. പാലക്കാട് പുലർച്ച അനുഭവപ്പെടുന്ന ചൂട് 22 ഡിഗ്രിയിൽനിന്ന് 25.9 ലെത്തി. കോഴിക്കോട്, കണ്ണൂർ ജില്ലകളിലും അതിരാവിലെ ചൂട് മൂന്ന് ഡിഗ്രിയോളം ഉയർന്നു.

കേരളം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുന്നവർ ഉച്ചക്ക് (11മുതൽ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.

മറ്റ് നിർദേശങ്ങൾ

  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പകല്‍ ഒഴിവാക്കുക.
  • ഒ.ആർ.എസ്, ലെസി, ബട്ടർ മിൽക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • നട്ടുച്ചക്ക് പാചകം ഒഴിവാക്കുക.
  • പി.എസ്.സി പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം.
  • ക്ലാസുകൾ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കണം
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highest temperature
News Summary - kerala highest temperature
Next Story