Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ അന്ത്യശാസനം...

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള സർവകലാശാല

text_fields
bookmark_border
Arif Mohammad Khan
cancel

തിരുവനന്തപുരം: വൈസ്ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകാനുള്ള ചാൻസലറായ ഗവർണറുടെ അന്ത്യശാസനം കേരള സർവകലാശാല തള്ളി. ഗവർണർ രൂപവത്കരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റിയിൽ ഒഴിവാക്കിയിട്ടിരിക്കുന്ന സർവകലാശാല സെനറ്റിന്‍റെ പ്രതിനിധിയെ തിങ്കളാഴ്ച തന്നെ നിർദേശിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ സർവകലാശാലക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഏകപക്ഷീയമായി രണ്ടംഗ സെർച്ച് കമ്മിറ്റി രൂപവത്കരിച്ച നടപടി ചട്ടവിരുദ്ധമാണെന്നും പിൻവലിക്കണമെന്നുമുള്ള മുൻനിലപാട് ആവർത്തിച്ച് സർവകലാശാല തിങ്കളാഴ്ച തന്നെ ഗവർണർക്ക് മറുപടിയും നൽകി.

ഗവർണറുടെ നിർദേശത്തിനിടെ, കേരള സർവകലാശാലയിൽ ചൊവ്വാഴ്ച പ്രത്യേക സിൻഡിക്കേറ്റ് യോഗവും വിളിച്ചിട്ടുണ്ട്. രാജ്ഭവൻ നിർദേശം തള്ളിയതോടെ വി.സി നിയമനത്തിൽ ഗവർണറും സർവകലാശാലയും തമ്മിലുള്ള ഭിന്നത രൂക്ഷമായി. സർവകലാശാല മറുപടി ലഭിച്ചതോടെ, രണ്ടംഗ സെർച്ച് കമ്മിറ്റിയോട് വി.സി നിയമന നടപടികൾ ആരംഭിക്കാൻ രാജ്ഭവൻ നിർദേശം നൽകിയേക്കും.

നിർദേശം പാലിക്കാത്തതിന് കേരള വി.സിക്കെതിരെ രാജ്ഭവൻ നടപടിയിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്തിയും ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തിയുമുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കുകയും ഗവർണറുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർ രൂപവത്കരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റി അസാധുവാക്കുന്ന രീതിയിൽ മുൻകാല പ്രാബല്യത്തോടെയാണ് ബിൽ പാസാക്കിയത്.

'സെർച്ച് കമ്മിറ്റിയിൽ പിന്നീട് പ്രതിനിധിയെ ഉൾപ്പെടുത്താനാകില്ല'

തിരുവനന്തപുരം: വി.സി നിയമനത്തിനായി ഇതിനകം രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് പിന്നീട് ഒരാളെ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിൽ കേരള സർവകലാശാല. സർവകലാശാല നിയമപ്രകാരം വി.സി നിയമനത്തിനായി മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് രൂപവത്കരിക്കേണ്ടത്. എന്നാൽ, സർവകലാശാല സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ട് രണ്ടംഗ കമ്മിറ്റിയാണ് ആഗസ്റ്റ് അഞ്ചിന് ഗവർണർ രൂപവത്കരിച്ചത്.

സെർച്ച് കമ്മിറ്റിയിലേക്ക് പിന്നീട് പ്രതിനിധിയെ ഉൾപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ല. അതിനാൽ രൂപവത്കരിച്ച കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പ്രതിനിധിയെ ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് സർവകലാശാല നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആഗസ്റ്റ് 20ന് സർവകലാശാല സെനറ്റ് പ്രമേയം പാസാക്കിയതും ഗവർണർക്ക് അയച്ചുനൽകിയതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala University
News Summary - Kerala University rejected Governor's ultimatum
Next Story