Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്ബി: 37 സ്കൂളുകൾ...

കിഫ്ബി: 37 സ്കൂളുകൾ ഹൈടെക് ആകും

text_fields
bookmark_border
കിഫ്ബി: 37 സ്കൂളുകൾ ഹൈടെക് ആകും
cancel

തിരുവനന്തപുരം: 37 സ്കൂളുകൾ ഹൈടെക് ആക്കാനും ഏഴ് റെയില്‍വേ മേല്‍പ്പാലങ്ങൾ നിർമിക്കുന്നതടക്കം 449 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടർ ബോർഡി‍െൻറ അംഗീകാരം. ഇതോടെ 12,512 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് മൂന്നു ഘട്ടങ്ങളിലായി അനുമതി ലഭിച്ചത്. കിഫ്ബിയുടെ ധനാഗമമാര്‍ഗങ്ങളിലൊന്നായ ആൾട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് (എ.ഐ.എഫ്) രൂപവത്കരണത്തെക്കുറിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലിെൻറ റിപ്പോർട്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ചു. 

സ്‌കൂളുകള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും പുറമെ വെഞ്ഞാറമൂട് റിങ് റോഡ് (32.77 കോടി), നെടുമങ്ങാട്-അരുവിക്കര- വെള്ളനാട് റോഡ് (41.6 കോടി), വാമനപുരം- ചിറ്റാര്‍ റോഡ് (31.7 കോടി) എന്നിവയും യോഗം അംഗീകരിച്ചു. കിഫ്ബിക്കുവേണ്ടി കെ.എസ്.എഫ്.ഇ ആവിഷ്‌കരിച്ച പ്രവാസി ഒാണ്‍ലൈൻ ചിട്ടിയുടെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയും അനുബന്ധ പെന്‍ഷൻ പദ്ധതിയുമാണ് ചിട്ടിയെ ആകര്‍ഷകമാക്കുന്നത്. 

ഇത്തരത്തില്‍ ഇന്ത്യയിലെതന്നെ ആദ്യത്തെ മാതൃകയായിരിക്കും പ്രവാസി ചിട്ടി. വാടാനാംകുറിശി (30.09 കോടി), ചേളാരി-ചെട്ടിപ്പടി (30.2 കോടി), പുതുക്കാട് (37.73 കോടി), മാളിയേക്കൽ (35.8 കോടി), വടുതല (47.72 കോടി), ചിറങ്ങര (19.96 കോടി), താനൂർ ടൗൺ തയ്യാല (31.31 കോടി) എന്നിവയാണ് മേൽപാലങ്ങൾ. ആകെ 342.96 കോടിയാണ് സ്കൂളുകൾക്കും മേൽപാലങ്ങൾക്കും അനുവദിച്ചത്. റോഡിന് 106 കോടിയും ലഭിച്ചു. ഹൈടെക് ആക്കുന്ന സ്കൂളുകൾ: കഴക്കൂട്ടം ഗവ. എച്ച്്.എസ്.എസ്, വർക്കല എച്ച്്.എസ്.എസ്, മുദാക്കൽ ഇളമ്പ ജി.എച്ച്.എസ് (9.52 കോടി), പേരൂർ മീനാക്ഷി വിലാസം ഗവ. വി.എച്ച്.എസ്.എസ്, വെട്ടിക്കവല ഗവ. മോഡൽ എച്ച്.എസ്.എസ്, തേവലക്കര ഗവ. എച്ച്.എസ് (9.24 കോടി), പാല മഹാത്മ ഗാന്ധി ഗവ.എച്ച്.എസ്, മുണ്ടക്കയം മുരുക്കുംവയൽ, വൈക്കം ഗവ. ബോയ്സ് എച്ച്.എസ് (7.15 കോടി), ചേർത്തല ഗവ. എച്ച്.എസ്, കലവൂർ ജി.എച്ച്.എസ്.എസ്, കിടങ്ങറ എച്ച്.എസ്.എസ്, അമ്പലപ്പുഴ ഗവ.എച്ച്.എസ്.എസ്, ഹരിപ്പാട് ഗേൾസ് എച്ച്.എസ്.എസ് (15.6 കോടി), ഞാറയ്ക്കൽ ഗവ.എച്ച്.എസ്, കോങ്ങരപ്പള്ളി ജി.എച്ച്.എസ് (5.72 കോടി), ചിറ്റൂർ ഗവ. ബി.എച്ച്.എസ്.എസ്, ഇല്ലപ്പുള്ളി ജി.എ.പി എച്ച്.എസ്.എസ് (6.25 കോടി), കൽപറ്റ ഗവ. വി.എച്ച്.എസ്.എസ്, മാനന്തവാടി ഗവ. വി.എച്ച്.എസ്.എസ് (5.66 കോടി), കടവല്ലൂർ ഗവ.എച്ച്.എസ്.എസ്, തൃശൂർ ഗവ. മോഡൽ ബി.എച്ച്.എസ്.എസ്, ചാലക്കുടി ഗവ. വി.എച്ച്.എസ്.എസ് (9.97 കോടി), പെരളശ്ശേരി എ.കെ.ജി.എസ്.ജി ഹയർസെക്കൻഡറി ധർമടം, പാട്യം ഗവ. എച്ച്.എസ്.എസ്, തോട്ടട ഗവ. എച്ച്.എസ്.എസ്, കക്കത്ത് ഗവ. എച്ച്.എസ്.എസ് (11.2 കോടി) മേപ്പയൂർ ഗവ.എച്ച്.എസ്.എസ്, നെടുവണ്ണർ ഗവ.എച്ച്.എസ്, കുറവത്തൂർ പയ്യാമ്പ്ര ഗവ.എച്ച്.എസ്.എസ്, ചാത്തമംഗലം ആർ.ഇ.സി ഗവ. എച്ച്.എസ്.എസ്, കോഴിക്കാട് മെഡിക്കൽ കോളജ് കാമ്പസ് എച്ച്.എസ്.എസ് (14.84 കോടി) പുറത്തുർ ഗവ.എച്ച്.എസ്, നന്നമുക്ക് മൂക്കുത്തല പി.സി.എൻ.ഗവ. എച്ച്.എസ്, വേങ്ങര ഗവ. ബോയ്സ് വി.എച്ച്.എസ്.എസ്, പരപ്പനങ്ങാടി നെടുവ ഗവ. എച്ച്.എസ്.എസ്, താനൂർ ദേവദാർ ഗവ. എച്ച്.എസ്. യോഗത്തില്‍  ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാൻ ഡോ. വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiifb
News Summary - kifbi
Next Story