Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഴിശ്ശേരി...

കിഴിശ്ശേരി ആൾകൂട്ടക്കൊലപാതകം: വിചാരണക്കിടെ തുടരന്വേഷണത്തിന് അനുമതി

text_fields
bookmark_border
കിഴിശ്ശേരി ആൾകൂട്ടക്കൊലപാതകം: വിചാരണക്കിടെ തുടരന്വേഷണത്തിന് അനുമതി
cancel

കൊണ്ടോട്ടി: മലപ്പുറം കിഴിശ്ശേരി ആൾകൂട്ടക്കൊലപാതക കേസിൽ വിചാരണക്കിടെ തുടരന്വേഷണം പ്രഖ്യാപിച്ചു. കൂടുതൽ ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെ തുടരന്വേഷണം നടത്താൻ പൊലീസിന് കോടതി അനുമതി നൽകുകയായിരുന്നു.

മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി മൂന്നിന്‍റേതാണ് നടപടി. വിചാരണ ആരംഭിച്ച് ആദ്യ ദിവസം തന്നെ ഏഴ് പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. കേസിൽ 123 സാക്ഷികളാണുള്ളത്.

2023 മേയ് 13ന് അര്‍ധരാത്രി കിഴിശ്ശേരി ഒന്നാം മൈലിലാണ് സംഭവം. ബിഹാർ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) യെയാണ് ആൾകൂട്ടം തല്ലിക്കൊന്നത്. തവനൂര്‍ ഒന്നാംമൈലില്‍ മുഹമ്മദ് അഫ്‌സലിന്റെ വീട്ടുമുറ്റത്തെത്തിയ രാജേഷ് മാഞ്ചിയെ മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. വടികള്‍, പട്ടികക്കഷണങ്ങള്‍, പ്ലാസ്റ്റിക് പൈപ്പ് എന്നിവയുപയോഗിച്ച് രണ്ടു മണിക്കൂറോളം ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

കഴിഞ്ഞ ദിവസം പ്രതികളായ തവനൂർ ഒന്നാംമൈല്‍ സ്വദേശി വരുവള്ളിപിലാക്കല്‍ ഷറഫുദ്ദീന്‍ (43), വരുവള്ളിപിലാക്കല്‍ മുഹമ്മദ് അഫ്‌സല്‍ (34), വരുവള്ളി പിലാക്കല്‍ മുഹമ്മദ് ഫാസില്‍ (37), തേര്‍ത്തൊടിയില്‍ അബ്ദുസ്സമദ് (34), ചെവിട്ടാണിപ്പറമ്പില്‍ ഹബീബ് റഹ്മാന്‍ (36), പേങ്ങാട്ടില്‍ അബ്ദുല്‍ നാസര്‍ (41), കടുങ്ങല്ലൂര്‍ സ്വദേശി പാലത്തിങ്ങല്‍ അയ്യൂബ് (40) എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kizhissery mob lynching
News Summary - kizhissery mob lynching: Court allows further investigation during the trial
Next Story