പുതുമകളിലും മുന്നിലോടാൻ കൊച്ചി മെട്രോ
text_fieldsകൊച്ചി: ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കൊച്ചി മെട്രോ പുതുമകളിലും ഏറെ മുന്നിലോടും. രാജ്യത്തെ മറ്റ് മെട്രോകൾക്കൊന്നുമില്ലാത്ത നിരവധി സവിശേഷതകളാണ് കൊച്ചി മെട്രോയെ വേറിട്ടുനിർത്തുന്നത്. മറ്റ് മെട്രോകൾക്ക് മാതൃകയാകുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ഒാരോ സംവിധാനവും ആസൂത്രണം ചെയ്യുന്നത്. കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സി.ബി.ടി.സി) സംവിധാനമാണ് പ്രധാന സവിശേഷത. െട്രയിനുകളുടെ സ്ഥാനം കൃത്യമായി അറിയാനും ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാനും സഹായിക്കുന്ന ഇൗ സിഗ്നലിങ് സംവിധാനം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് കൊച്ചിയിലാണ്. യാത്രക്കാരുടെ അഭിരുചിക്കിണങ്ങിയ വിധത്തിൽ ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും രൂപകൽപനയും ശുചീകരണ സംവിധാനങ്ങളും കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്നു.
ഒാേട്ടാമാറ്റിക് ഫെയർ കലക്ഷൻ (എ.എഫ്.സി) സംവിധാനം അടിസ്ഥാനമാക്കി കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു സവിശേഷത. രാജ്യത്തെ മറ്റ് മെട്രോകളും ഇത് നടപ്പാക്കാൻ ഒരുങ്ങുകയാണ്. ആക്സിസ് ബാങ്കുമായി ചേർന്ന് പുറത്തിറക്കുന്ന ‘കൊച്ചി വൺ’ സ്മാർട്ട് കാർഡ് യാത്രക്ക് പുറമെ രാജ്യത്തെവിടെയും വിവിധ ഇടപാടുകൾക്ക് ഉപയോഗിക്കാം. കാർഡ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
സിംഗപ്പൂരിന് ശേഷം ഇത് ആദ്യമായി നടപ്പാക്കുന്നത് കൊച്ചി മെട്രോയിലാണ്. മെട്രോ സ്റ്റേഷനുകളിൽ ലഭ്യമാകും വിധം ഉൽപന്നങ്ങളും സേവനങ്ങളും ഇൗ കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവും പരിഗണനയിലാണ്. മറ്റ് മെട്രോകളിൽ നിലവിലുള്ള കാർഡ് യാത്രക്കും നിശ്ചിത സ്ഥലങ്ങളിലെ ഇടപാടുകൾക്കും മാത്രമേ ഉപയോഗിക്കാനാകൂ. ആക്സിസ് ബാങ്കിെൻറ നടപടികൾ പൂർത്തിയായാലുടൻ കാർഡ് പുറത്തിറക്കും. ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതടക്കം നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുന്നുണ്ട്. 500 രൂപയാണ് ഇത്തരക്കാർക്കുള്ള കുറഞ്ഞ പിഴ. സ്റ്റേഷനുകളിലും ട്രെയിനുകളിലും മദ്യവും പുകവലിയും കർശനമായി വിലക്കും.
സ്ത്രീസുരക്ഷക്ക് മുൻഗണന നൽകും. ട്രെയിനിൽ ഭക്ഷണം കഴിക്കുന്നതും ഉച്ചത്തിൽ പാട്ട് വെക്കുന്നതും അനുവദിക്കില്ല. ട്രെയിനിലും സ്റ്റേഷനിലും പോസ്റ്ററുകളും ചിത്രങ്ങളും പതിക്കുന്നത് 1000 രൂപ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നിരോധിത വസ്തുക്കളുമായും അമിതമായി മദ്യപിച്ച നിലയിലും യാത്ര അനുവദിക്കില്ല. മെട്രോ പരിസരങ്ങളിൽ തുപ്പുന്നവരിൽനിന്ന് നൂറ് രൂപ പിഴ ഇൗടാക്കാനും വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.