സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധത അറിയിച്ച് കോടിയേരി
text_fieldsതിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കേ ാടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിച്ചുവെന ്നാണ് വാർത്തകൾ. എന്നാൽ, മുഖ്യമന്ത്രിയോ പാർട്ടി കേന്ദ്ര നേതൃത്വമോ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിന് തൊട്ട് മുമ്പാണ് കോടിയേരി പിണറായിയെ കണ്ടത്. തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നാലെയുണ്ടായ രണ്ട് പ്രധാന വിവാദങ്ങൾ സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ട്. വിവാദങ്ങളിലൊന്ന് ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പീഡനാരോപണമാണ്. ഈയൊരു സാഹചര്യത്തിലാണ് താൻ മാറി നിൽക്കാമെന്ന് കോടിയേരി അറിയിച്ചത്.
അതേസമയം, ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സി.പി.എം നേതൃത്വത്തിൻെറ നിലപാട്. മകൻ ആരോപണ വിധയേനായത് കൊണ്ട് പാർട്ടി സെക്രട്ടറി സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കുന്നു. വൃന്ദകാരാട്ട് ഉൾപ്പടെയുള്ള സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ ഈ നിലപാടാണ് സ്വീകരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.