കൊലക്കേസ് പ്രതി ഡി.വൈ.എഫ്.ഐ ഭാരവാഹി; പ്രതികരണം ഡി.വൈ.എഫ്.ഐയോട് ചോദിക്കണമെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രസംഗം സംബന്ധിച്ച് പ്രതികരണം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിനോട് തന്നെ ചോദിക്കണം. തനിക്ക് അക്കാര്യം അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡി.വൈ.എഫ്.ഐ ഭാരവാഹിയാക്കിയതിൽ താൻ പ്രതികരിക്കേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ൻ പറഞ്ഞു. താൻ സി.പി.എം സെക്രട്ടറിയാണ്. ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് ഡി.വൈ.എഫ്.ഐ സെക്രട്ടറിയാണ്. ഡി.വൈ.എഫ്.ഐ സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭ സീറ്റുകൾക്കായി എൻ.സി.പി, ജനതാദൾ എസ്, സി.പി.ഐ എന്നീ കക്ഷികൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എൽ.ഡി.എഫിൽ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എൽ.ഡി.എഫിൽ ധാരണയായതിന് ശേഷം സ്ഥാനാർഥിയെ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിനെ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.