കെ.ആർ. ഗൗരിയമ്മ -നിയമസഭയിലെ ഒറ്റയാൻ പോരാളി
text_fieldsകേരള നിയമസഭ അത്യപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാഴ്ചക്ക് സാക്ഷിയാവുന്നു. സഭയിൽ അവതരിപ്പിച്ച ഒരു ബില്ലിന് അനുകൂലമായി 138 അംഗങ്ങളും വോട്ടു ചെയ്യുന്നു. ഒരാളൊഴികെ. ആ ബില്ല് നിയമമാകുമ്പോഴും ഒറ്റക്ക് നിന്ന് അതിലെ നീതികേട് ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നത് കെ.ആർ. ഗൗരിയമ്മ മാത്രമായിരുന്നു.
ആദിവാസികളുടെ ഭൂമി അവരിൽ നിന്ന് ആരും അപഹരിച്ചെടുക്കാതിരിക്കാൻ 1975 ൽ കൊണ്ടുവന്ന ഭൂസംരക്ഷണ നിയമം തിരുത്തിയെഴുതുന്ന ബില്ലായിരുന്നു അത്.
ആദിവാസികളുടെ ഭൂമി കൈയേറ്റക്കാർക്ക് സ്വന്തമാക്കാൻ അനുമതി നൽകിയ ആ ബില്ലിനു പിന്നിൽ കൈയേറ്റക്കാരുടെ രഹസ്യനീക്കമുണ്ടെന്നായിരുന്നു ഗൗരിയമ്മയുടെ വെളിപ്പെടുത്തൽ. 'നിങ്ങളെെൻറ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ..' എന്ന് കാടിെൻറ മക്കൾക്കായി കവിതയെഴുതിയ കടമ്മനിട്ട രാമകൃഷ്ണൻ പോലും ആ ബില്ലിന് അനുകൂലമായപ്പോഴാണ് ഗൗരിയമ്മ ഒറ്റയാൻ പോരാളിയായി നിന്നത് എന്നത് ചരിത്രം എന്നും ഒാർത്തുവെക്കും.
2001ൽ സെക്രേട്ടറിയറ്റിന് മുന്നിൽ അഭയാർഥികളെപ്പോലെ കുടിലുകൾ കെട്ടി ആദിവാസികൾ സമരം നടത്തിയപ്പോഴും ഗൗരിയമ്മ അവർക്കൊപ്പം നിലകൊണ്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.