Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിരക്ക് വർധനക്കായി...

നിരക്ക് വർധനക്കായി നഷ്ടക്കണക്ക് നിരത്തി കെ.എസ്.ഇ.ബി

text_fields
bookmark_border
kseb
cancel

തിരുവനന്തപുരം: ആഭ്യന്തര വൈദ്യുതോൽപാദനം വർധിപ്പിക്കാൻ കാര്യക്ഷമമായി ഇടപെടാതെ ഇരുട്ടിൽതപ്പുന്ന കെ.എസ്.ഇ.ബി നിരക്ക് വർധനക്കായി ഉന്നയിക്കുന്നത് നഷ്ടക്കണക്കുകളുടെ പട്ടിക. 30 ശതമാനത്തിൽ താഴെയുള്ള ആഭ്യന്തര ഉൽപാദനം മൂലമുള്ള അധിക വൈദ്യുതി വാങ്ങൽ ഭാരം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ വിശദമായ കണക്കാണ് റെഗുലേറ്ററി കമീഷന് മുന്നിൽ കെ.എസ്.ഇ.ബി സമർപ്പിക്കാറുള്ളത്. അടുത്ത മൂന്നു വർഷത്തേക്കുള്ള നിരക്ക് വർധന ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം റെഗുലേറ്ററി കമീഷന് നൽകിയ അപേക്ഷയിലും നഷ്ടക്കണക്കുകൾ ആവർത്തിക്കുന്നു.

യൂനിറ്റിന് 30 പൈസയുടെ വരെ വർധനയിലൂടെ 2024-25ൽ 811.20 കോടിയുടെയും 2025-26 ൽ 551.26 കോടിയുടെയും 2026-27ൽ 53.82 കോടിയുടെയും വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പുതുതായി നടപ്പാക്കാൻ ലക്ഷ്യമിടുന്ന ‘സമ്മർ താരിഫി’ലൂടെ ലക്ഷ്യമിടുന്നത് 2024-25ൽ 111.08 കോടിയുടെയും 2025-26 ൽ 116.34 കോടിയുടെയും 2026-27ൽ 122.08 കോടിയുടെയും വരുമാനമാണ്. നിലവിൽ ഇന്ധന സർചാർജായി യൂനിറ്റിന് 19 പൈസ വരെ ഈടാക്കുന്ന സാഹചര്യത്തിൽ സമ്മർ താരിഫായി ജനുവരി മുതൽ മേയ് വരെ യൂനിറ്റിന് 10 പൈസകൂടി പിരിക്കാനുള്ള നിർദേശം റെഗുലേറ്ററി കമീഷൻ തെളിവെടുപ്പിൽ ഉപഭോക്താക്കളുടെ സംഘടനകൾ ശക്തമായി എതിർക്കാനാണ് സാധ്യത. ജലവൈദ്യുത മേഖലയിലടക്കം തുടങ്ങിവെച്ച പദ്ധതികൾ വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തീകരിക്കാതെ അമിത വിലക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത ജനങ്ങൾക്ക് മേൽ കെട്ടിവെക്കാനുള്ള ശ്രമം തെളിവെടുപ്പിൽ ചോദ്യം ചെയ്യപ്പെടും. ഈ മാസം അവസാനത്തോടെ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താനാണ് സാധ്യത.

സോളാർ വൈദ്യുതോൽപാദകർക്ക് ടി.ഒ.ഡി മീറ്റർ നടപ്പാക്കണമെന്ന ആവശ്യവും പ്രതിഷേധത്തിന് കാരണമാവും. നിലവിലെ ബില്ലിങ് രീതിമൂലം 310 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി വാദം. ‘അമിത വൈദ്യുതി ഉപയോഗവും മെച്ചപ്പെട്ട സാമ്പത്തിക ശേഷിയും ഉള്ളവരാണ്’ പുരപ്പുറ സൗരോർജ പ്ലാന്‍റുകൾ സ്ഥാപിച്ചതെന്ന വിമർശനവും റെഗുലേറ്ററി കമീഷന് സമർപ്പിച്ച അപേക്ഷയിലുണ്ട്. സൗരോർജ പ്ലാന്‍റുകൾ മൂലമുള്ള വലിയ നഷ്ടം സാധാരണ ഉപഭോക്താക്കളുടെ ബില്ലിലേക്ക് എത്തുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാറും ഇതരസംസ്ഥാനങ്ങളും സൗരോർജ വൈദ്യുതോൽപാദനത്തെ പ്രോത്സാഹിപ്പിക്കുമ്പോഴാണ് കെ.എസ്.ഇ.ബിയുടെ ഈ നിഷേധാത്മക സമീപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBRate HikeKerala
News Summary - KSEB has laid out losses for rate hike
Next Story