Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

കെ.എസ്.ആർ.ടി.സി: ശമ്പള അനിശ്ചിതത്വത്തിൽ നിലപാട് കടുപ്പിച്ച് എ.ഐ.ടി.യു.സി

text_fields
bookmark_border
ksrtc
cancel
Listen to this Article

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള അനിശ്ചിതത്വത്തിൽ നിലപാട് കടുപ്പിച്ച് എ.ഐ.ടി.യു.സി. പണിയെടുത്താൽ കൂലി വാങ്ങാൻ തൊഴിലാളിക്കറിയാമെന്ന് ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പറഞ്ഞു. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്തം മന്ത്രിക്കും സർക്കാറിനുമുണ്ട്.

പണി എടുത്താൽ കൂലി കൊടുക്കണം. മറ്റു ന്യായമൊന്നും പറയേണ്ട. തൊഴിലാളികൾ പണിയെടുത്ത് ഏപ്രിലിൽ അടച്ച 172 കോടി എവിടെയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലാളിക്ക് കൂലി കൊടുക്കാൻ കഴിയില്ലെങ്കിൽ ഗതാഗത മന്ത്രി രാജിവെക്കണമെന്ന് കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി) പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പറഞ്ഞ വാക്കുപാലിക്കാൻ കഴിയില്ലെങ്കിൽ മന്ത്രി പണി മതിയാക്കുന്നതാണ് നല്ലത്. ഇടതു മുന്നണിക്ക് നാണക്കേടായി ഇനിയും തുടരണമോ എന്ന് തീരുമാനിക്കാനുള്ള ആർജവമെങ്കിലും മന്ത്രി കാട്ടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AITUCKSRTC
News Summary - KSRTC: A.I.T.U.C react to salary uncertainty
Next Story