അഗ്നിബാധ മുന്നറിയിപ്പിനെ തുടർന്ന് കരിപ്പൂരിൽ കുവൈത്ത് വിമാനത്തിന് അടിയന്തര ലാൻഡിങ്; യാത്രക്കാർക്കായി മറ്റൊരു വിമാനമെത്തിച്ചു
text_fieldsകോഴിക്കോട് വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയ വിമാനം െഎസൊലേഷൻ ബേയിലേക്ക് മാറ്റിയപ്പോൾ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം അൽപസമയത്തിനുശേഷം അടിയന്തരമായി തിരിച്ചിറക്കി. കുവൈത്തിലേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിെൻറ ബി 737 ^800 വിമാനമാണ് അഗ്നിബാധ മുന്നറിയിപ്പിനെ തുടർന്ന് തിരിച്ചിറക്കിയത്.
െവള്ളിയാഴ്ച രാവിലെ 8.40ന് 15 യാത്രക്കാരും ആറു ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിനാണ് സാേങ്കതിക തകരാർ കണ്ടെത്തിയത്. 6.75 ടൺ കാർഗോയും വിമാനത്തിലുണ്ടായിരുന്നു.
പറന്നുയർന്ന് അൽപസമയത്തിന് ശേഷം കോക്പിറ്റിൽ അപായസൂചന ലഭിക്കുകയായിരുന്നു. കാർഗോ കമ്പാർട്ട്മെൻറിൽ നിന്നാണ് അഗ്നിബാധ മുന്നറിയിപ്പ് ലഭിച്ചത്. തുടർന്ന് ക്യാപ്റ്റൻ വ്യോമഗതാഗത വിഭാഗവുമായി ബന്ധപ്പെട്ട് വിമാനം തിരിച്ചിറക്കുകയായിരുന്നു.
അടിയന്തര ലാൻഡിങ്ങിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. 9.10ഒാടെയാണ് വിമാനം കരിപ്പൂരിൽ മടങ്ങിയെത്തിയത്. ലാൻഡ് ചെയ്ത വിമാനം െഎസൊലേഷൻ ബേയിേലക്ക് മാറ്റി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചശേഷം എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി.
സാേങ്കതിക തകരാർ വൈകീട്ട് വരെ പരിഹരിക്കാൻ സാധിച്ചിട്ടില്ല. പിന്നീട് മംഗലാപുരത്തുനിന്ന് മറ്റൊരു വിമാനം എത്തിച്ചാണ് കുവൈത്തിലേക്ക് സർവിസ് നടത്തിയത്. ഉച്ചക്ക് ശേഷം 3.15ന് വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.