Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightേവാട്ട് ചെയ്യാം...

േവാട്ട് ചെയ്യാം ജാഗ്രതയോടെ

text_fields
bookmark_border
േവാട്ട് ചെയ്യാം ജാഗ്രതയോടെ
cancel

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി വോെട്ടടുപ്പ്. പതിവിൽനിന്ന് വ്യത്യസ്തമായ ക്രമീകരണങ്ങളാണ് ബൂത്തുകളിൽ. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിൽ നിന്നിറങ്ങിയാൽ

•വോട്ട് ചെയ്യാനായി വീട്ടില്‍നിന്ന് ഇറങ്ങി തിരിച്ചെത്തുംവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം.

•കുട്ടികളെ കൂടെ കൂട്ടരുത്

•രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന ൈകയില്‍ കരുതുക. ഇതുതന്നെ വോട്ടിങ് യന്ത്രത്തിൽ വിരൽതൊടാതെ വോട്ടുചെയ്യാനും ഉപയോഗിക്കാം. പേന സാനിെറ്റെസർ ഉപയോഗിച്ച് അണുമുക്തമാക്കാൻ മറക്കരുത്.

•മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്.

•ആരോട് സംസാരിച്ചാലും രണ്ട് മീറ്റര്‍ അകലം പാലിക്കണം.

പോളിങ് ബൂത്തിലെത്തിയാൽ

•ബൂത്തിന് പുറത്ത് വരിനിൽക്കുന്നതിന് നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തിയതനുസരിച്ചുമാത്രം നിൽക്കുക

•തിരിച്ചറിയൽ രേഖ പരിശോധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ബൂത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും.

•പോളിങ് അസിസ്റ്റൻറ് ൈകയിൽ സാനിറ്റൈസർ സ്േപ്ര ചെയ്യും.

•ഒരുസമയം ബൂത്തിനുള്ളിൽ മൂന്ന് വോട്ടർമാരെ മാത്രമേ അനുവദിക്കൂ.

ബൂത്തിനുള്ളിലെത്തിയാൽ

•പോളിങ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ മാസ്ക് മാറ്റി മുഖം കാട്ടണം.

•തുടർന്ന് രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടും.

•രജിസ്റ്ററിൽ ഒപ്പുവെക്കൽ അെല്ലങ്കിൽ വിരലടയാളം പതിക്കലാണ് അടുത്തത്.

ഇവിടെനിന്ന് വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ് സമ്മതിദായകന് നൽകും.

•ഈ സ്ലിപ്പുമായി വോട്ടുയന്ത്രത്തിെൻറ കൺട്രോൾ യൂനിറ്റിെൻറ ചുമതല വഹിക്കുന്ന പോളിങ് ഓഫിസറുടെ അടുത്തേക്കെത്തി സ്ലിപ് നൽകണം.

•ഇതോടെ പോളിങ് ഓഫിസർ കൺട്രോൾ യൂനിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂനിറ്റ് സജ്ജമാക്കും.

വോട്ടുയന്ത്രത്തിന് മുന്നിൽ...

•ത്രിതല പഞ്ചായത്തുകളിൽ മൂന്ന് ബാലറ്റ് യൂനിറ്റുകളാണുണ്ടാവുക.

•കോർപറേഷനിലും മുനിസിപ്പാലിറ്റികളിലും സിംഗിൾ യൂനിറ്റ് വോട്ടുയന്ത്രങ്ങൾ.

•ഓരോ ബാലറ്റ് യൂനിറ്റിെൻറയും മുകളിൽ ഇടതുവശത്തായി പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞുനിൽക്കും.

•ഇൗ പച്ച ലൈറ്റ് വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് യൂനിറ്റ് സജ്ജമാണെന്ന് വ്യക്തമാക്കുന്നു.

•ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റിൽ വെള്ളനിറത്തിലുള്ള ലേബലാണ് പതിച്ചിരിക്കുക.

•ബ്ലോക്ക് പഞ്ചായത്തിൽ പിങ്ക് നിറത്തിലുള്ള ലേബലാണ്.

•ജില്ല പഞ്ചായത്തിൽ ഇളം നീല നിറത്തിലുമുള്ള ലേബലും.

•സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേർക്കുള്ള ബട്ടണിൽ വിരലമർത്തി വോട്ട് രേഖപ്പെടുത്താം.

•ഇതോടെ ബീപ് ശബ്ദം കേൾക്കും, സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേർക്ക് ചുവന്ന ലൈറ്റ് തെളിയും.

•ശബ്ദം കേൾക്കുകയും ലൈറ്റ് പ്രകാശിക്കുകയും ചെയ്താൽ വോട്ട് രേഖപ്പെടുത്തിയതായി മനസ്സിലാക്കാം.

•കോർപറേഷനിലും നഗരസഭകളിലും ബാലറ്റ് യൂനിറ്റ് ഒരെണ്ണം മാത്രമേ ഉണ്ടാകൂ.

•പുറത്തേക്കിറങ്ങുേമ്പാൾ വീണ്ടും സാനിറ്റൈസർ സ്പ്രേ ചെയ്യും.

വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ

•ഏതെങ്കിലും ഒരു തലത്തിൽ വോട്ട് രേഖപ്പെടുത്താൻ താൽപര്യമില്ലെങ്കിൽ താൽപര്യമുള്ള തദ്ദേശസ്ഥാപനതലത്തിെൻറ മെഷീനിൽ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂനിറ്റിെൻറ അവസാനത്തെ ബട്ടണായ എൻഡ് ബട്ടൺ അമർത്തി വോട്ടിങ് പൂർത്തിയാക്കാം.

•എൻഡ് ബട്ടൺ അമർത്തുമ്പോഴും വോട്ടിങ് പൂർത്തിയായി എന്നുള്ള നീണ്ട ബീപ് ശബ്ദം കേൾക്കും. മൂന്നുതലത്തിലെയും വോട്ട് രേഖപ്പെടുത്തുന്നവർ എൻഡ് ബട്ടൺ അമർത്തേണ്ടതില്ല.

കോവിഡ് ബാധിതനായാൽ

വോെട്ടടുപ്പിെൻറ തലേന്ന് മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും അവസാനസമയം പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ അവസരമുണ്ട്. ഇവർ ആേരാഗ്യവകുപ്പിനെയും വരണാധികാരിയെയും വിവരം അറിയിക്കണം. സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രവും വേണം. ഇത്തരം വോട്ടർമാർ ആറിന് മുേമ്പ പോളിങ് സ്റ്റേഷനിൽ എത്തണം. ആറിനുശേഷം എത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ല. മറ്റ് വോട്ടർമാരെല്ലം വോട്ട് ചെയ്ത് കഴിയുകയും ക്യൂ ഉണ്ടെങ്കിൽ അതവസാനിക്കുകയും ചെയ്ത ശേഷമേ വോട്ട്രേഖപ്പെടുത്താൻ അനുവദിക്കൂ. പി.പി.ഇ കിറ്റും മാസ്ക്കും ധരിക്കണം. മാത്രമല്ല, മറ്റ് േവാട്ടർമാരുടെ സമയം അവസാനിച്ചശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റ് ധരിക്കാൻ സമയം നൽകിയ ശേഷമായിരിക്കും ഇവരുടെ ഉൗഴം. പോളിങ് ഏജൻറുമാർ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റണം.

വോട്ട് ചെയ്യാൻ രേഖ വേണം

വോട്ട് ചെയ്യാൻ എത്തുന്ന സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന രേഖകളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ദേശസാത്കൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, േവാട്ടർപട്ടികയിൽ പുതുതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവയിലേതെങ്കിലും ഹാജരാക്കി വോട്ട് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - lets vote with care
Next Story