Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.ഐ കാമറ: മൂന്നുദിവസം...

എ.ഐ കാമറ: മൂന്നുദിവസം 1252 നിയമലംഘനം; നോട്ടീസ് അയച്ചുതുടങ്ങി

text_fields
bookmark_border
എ.ഐ കാമറ: മൂന്നുദിവസം 1252 നിയമലംഘനം; നോട്ടീസ് അയച്ചുതുടങ്ങി
cancel

ആലപ്പുഴ: മൂന്നുദിവസം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) കാമറ ജില്ലയിൽ കണ്ടെത്തിയത് 1252 നിയമലംഘനങ്ങൾ. സംസ്ഥാനത്തെ ഏറ്റവും കുറവാണിത്. ചില സാങ്കേതിക തകരാർ നേരിട്ടതോടെ ജില്ലയിൽ 41 ഇടത്ത് സ്ഥാപിച്ച കാമറകൾ പൂർണരീതിയിൽ പ്രവർത്തിക്കുന്നില്ല. നിയമം ലംഘിച്ച വാഹന ഉടമകൾക്ക് തപാൽമാർഗം നോട്ടീസ് അയച്ചുതുടങ്ങി.

ഒരുദിവസം 400 നോട്ടീസ് വീതമാണ് അയക്കുന്നത്. ഇതിനൊപ്പം ഇവരുടെ ഫോണിലേക്ക് എസ്.എം.എസും അയച്ചു. എ.ഐ കാമറ ഒപ്പിയെടുത്ത നിയമലംഘനങ്ങളിൽ കൂടുതലും ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ്ബെൽറ്റും ധരിക്കാത്തതാണ്.

മോട്ടോർ വാഹനവകുപ്പ് റോഡുകളിൽ പരിശോധന നടത്തുമ്പോൾ കണ്ടെത്താൻ പ്രയാസമായിരുന്ന സീറ്റ്ബെൽറ്റ് നിയമലംഘനം കാമറയിലൂടെ പിടികൂടാനായെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക തകരാർ പരിഹരിച്ചതോടെ വരുംദിവസങ്ങളിൽ എണ്ണത്തിൽ വ്യത്യാസമുണ്ടാകും.

കാമറ വലിയ പിഴ ഇടാക്കുമെന്നതിനാൽ റോഡുകളിൽ നിയമലംഘനങ്ങൾ മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. അപകടവും അപകടമരണവും സമാനസ്ഥിതിയാണ്. കാമറ എത്തിയിട്ടും നിരത്തുകളിൽ പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും പരിശോധനയുണ്ടായിരുന്നു. ഇതിലും പലരും കുടുങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AI camerasending notices
News Summary - AI camera: 1252 violations in three days; Started sending notices
Next Story