Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightതുടർച്ചയായ മത്സ്യകൃഷി...

തുടർച്ചയായ മത്സ്യകൃഷി ക്കെതിരെ മാർച്ചും ധർണയും

text_fields
bookmark_border
Ezhupunna
cancel
camera_alt

തുടർച്ചയായ മത്സ്യകൃഷി അവസാനിപ്പിച്ച് പൊക്കാളി കൃഷി നടത്തണമെന്നാവശ്യപ്പെട്ട് എഴുപുന്ന നിവാസികൾ നടത്തിയ സമരം ധർണ അഡ്വ.രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

അരൂർ : സർക്കാർ നയമായ ഒരു നെല്ല് ഒരു മീൻ നയം അട്ടിമറിച്ച് കൊണ്ട്.എഴുപുന്ന, കോടംതുരുത്ത് പ്രദേശത്തെ നൂറുകണക്കിന് ഏക്കർ കണക്കിന് പൊക്കാളി കൃഷിയിടത്തിൽ മത്സ്യകൃഷി നടത്തുന്നതിനെതിരെ, പ്രദേശവാസികൾ കൾ പഞ്ചായത്തിൽ മുന്നിൽ ധർണ നടത്തി.

പൊക്കാളി കൃഷിക്ക് നിലമൊരുക്കാൻ കർഷകർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഉത്തരവ് നൽകിയിരുന്നു.ഉത്തരവു മാനിക്കാത്ത കർഷകരെ മത്സ്യ വാറ്റിന് അനുവദിക്കരുതെന്ന് ഫിഷറീസിൽ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ സർവീസിൽനിന്ന് അനുമതി ലഭിക്കാതെ തന്നെ കർഷകർ മത്സ്യവാറ്റിന് ഒരുങ്ങുന്നസന്ദർഭത്തിലാണ് കളക്ടറുടെ ഉത്തരവ് പാലിക്കാൻക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മത്സ്യവാറ്റിനെതിരെ , പൊക്കാളി കൃഷിക്കുവേണ്ടി പ്രദേശവാസികൾ സംഘടിച്ച് എഴുപുന്ന ഗ്രാമപഞ്ചായത്തി ലേക്ക്മാർച്ചും , ധർണയും നടത്തിയത്.

ഹൈക്കോടതി അഭിഭാക്ഷകനും പ്രതിരോധ സമിതി പ്രവർത്തകനും അഭിഭാക്ഷനുമാ യ ഒ.ബി.രാജഗോപാൽ ധർണ ഉദ്ഘാടനം ചെയ്തു. മുഴുവൻ സമയവും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതിനാൽ, കൃഷിയിടങ്ങൾക്ക് അരികിലുള്ള വീടുകൾ ഉപ്പു കയറി തെള്ളിനശിക്കുകയാണെ ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊക്കാളി കൃഷി നടത്താതെ, മത്സ്യകൃഷിക്ക് ഒരുങ്ങിയാൽ, പാടത്തിറങ്ങി സമരം ചെയ്യുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aroorEzhupunna
News Summary - March and dharna against continuous fish farming
Next Story