വകമാറ്റിയും കണക്കെടുത്തും മുന്നണികൾ
text_fieldsഅരൂർ: വോട്ടെടുപ്പിന് ഏതാനും ദിവസം മാത്രം അവശേഷിക്കെ, വകമാറ്റിയും കണക്കെടുത്തും മുന്നണികൾ. ബൂത്തുകളിൽനിന്ന് അവസാന കണക്ക് ശേഖരിക്കുന്ന സമയമാണിപ്പോൾ. ഉറച്ച വോട്ടുകൾ, എതിരായവ, മരിച്ചർ എന്നിങ്ങനെ വകതിരിച്ച് കൃത്യമായി എഴുതിമാറ്റണം. കിടപ്പിലായവരുടെ വോട്ടുകൾ, സ്ഥലത്തില്ലാത്തവർ, ഏതുവിധേനയും ബൂത്തിലെത്തിക്കാൻ കഴിയുന്നവർ എന്നിവയെല്ലാം ഇനം തിരിച്ച് പ്രത്യേകം രേഖപ്പെടുത്തണം.
വോട്ടർമാരെ കൊണ്ടുവരാൻ ആളെ ഏർപ്പെടുത്തണം. ജയിക്കാൻ ഇനിയും വോട്ട് ആവശ്യമാണെന്ന് അവസാന കണക്കെടുപ്പിൽ കണ്ടാൽ അത് ഒപ്പിക്കണം. ആടിനിൽക്കുന്ന വോട്ടുകളും എതിർത്തു നിൽക്കുന്ന വോട്ടുകളും പെട്ടിയിൽ വീഴ്ത്താൻ സർവസ്വാധീനവും പ്രയോഗിക്കണം. അതിനായി തേടാവുന്ന വഴികളെല്ലാം തേടണം.
നോട്ടത്തിലും പെരുമാറ്റത്തിലും തന്നെ വോട്ട് തിരിച്ചറിയാൻ കഴിയുന്ന അനുഭവസമ്പന്നരായ പ്രവർത്തകരെ എല്ലാ പാർട്ടിക്കാർക്കും നഷ്ടമായിരിക്കുകയാണ്. പൊതുവെ മൂടിക്കെട്ടിയതുപോലെ നിൽക്കുന്ന മുഖത്തുനിന്ന് ഉള്ളിലിരിപ്പ് തിരിച്ചറിയാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് യുവനിര പ്രവർത്തകർ പറയുന്നു.
കോവിഡ് കാലത്ത് തങ്ങളെന്ത് ചെയ്യണമെന്നാണ് സ്ഥാനാർഥികൾക്കൊപ്പം പ്രവർത്തകരും ചോദിക്കുന്നത്. എന്തുതന്നെയായാലും കണക്കെടുത്ത വോട്ടുകൾ പോളിങ് സ്റ്റേഷനിൽ എത്തിക്കുന്നതുവരെ പ്രവർത്തകർക്ക് വിശ്രമമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.