Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightകൃഷിയിടത്തില്‍ മോഷണം;...

കൃഷിയിടത്തില്‍ മോഷണം; രണ്ടര ലക്ഷം രൂപയുടെ നഷ്ടം

text_fields
bookmark_border
theft
cancel
camera_alt

വയലാര്‍ വേലിക്കകത്ത് നന്ദകുമാറിന്റെ കൃഷിയിടത്തില്‍നിന്ന് മോഷ്ടാക്കള്‍ ഉപേക്ഷിച്ച പാകമാകാത്ത വിളകള്‍

ചേര്‍ത്തല: ജോലിയുപേക്ഷിച്ച് കാര്‍ഷികവൃത്തിയിലേക്ക് തിരിഞ്ഞ യുവാവിന്‍റെ സ്ഥലത്തെ വിളകള്‍ സാമൂഹിക വിരുദ്ധര്‍ മോഷ്ടിച്ചു.വയലാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വേലിക്കകത്ത് വി.എസ്. നന്ദകുമാറിന്റെ തോട്ടത്തിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.വയലാര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ മുക്കണ്ണന്‍ കവലക്ക് സമീപം ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷിയിറക്കിയത്.

തണ്ണിമത്തനും കുക്കുമ്പറുമാണ് കൃഷിചെയ്തിരുന്നത്. വിളവെടുക്കാന്‍ പാകമായവയാണ് മോഷ്ടിക്കപ്പെട്ടത്. പാതിവളര്‍ച്ച എത്തിയ തണ്ണിമത്തനും കുക്കുമ്പറും പറിച്ച് നശിപ്പിച്ചു.

ഒന്നര ലക്ഷം രൂപ വായ്പയെടുത്താണ് കൃഷി നടത്തിയതെന്ന് നന്ദകുമാര്‍ പറഞ്ഞു. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ ശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നന്ദകുമാര്‍, ഒന്നരവര്‍ഷം മുമ്പാണ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയത്. വയലാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി മൂന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് ചേര്‍ത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsAlappuzha News
News Summary - Farm theft-A loss of two and a half lakh rupees
Next Story