ഹരിപ്പാട്ട് യുവാവിനെ മർദിച്ച് കൊന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsഹരിപ്പാട്: ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിൽ സമീപം ചെങ്ങന്നൂർ കോലാത്ത് സജീവ് ഭവനത്തിൽ സജീവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
പള്ളിപ്പാട് തുണ്ടിൽ വീട്ടിൽ പ്രവീൺ (27), ചേപ്പാട് അരുൺ ഭവനത്തിൽ അരുൺ (33) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിനുശേഷം ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു കരാറുകാരന്റെ കീഴിൽ പണിയെടുക്കുന്നവരാണ് കൊല്ലപ്പെട്ട സജീവും പ്രതികളും. ജോലിസംബന്ധമായ കാര്യങ്ങളിലും മറ്റുമുള്ള മുൻവിരോധമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 6.30ഓടെ ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.
കരാറുകാരന്റെ കുഞ്ഞിന്റെ 28 കെട്ട് ചടങ്ങിൽ പങ്കെടുക്കുകയും പിന്നീട് ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. ഇവർ തമ്മിൽ വാക്കുതർക്കവുമുണ്ടായി. ശേഷം സുഹൃത്ത് മനോജ്കുമാറിനൊപ്പം ബൈക്കിൽ പോകവേ ബൈക്കിലെത്തിയ പ്രതികൾ സജീവിനെ തടഞ്ഞുനിർത്തി ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കരീലക്കുളങ്ങര എസ്.എച്ച്.ഒ ഏലിയാസ് പി.ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിലാഷ്, ശ്രീകുമാർ, സുരേഷ്, നാസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ് കുമാർ, അനിൽകുമാർ, ലതി, ശ്യാംകുമാർ, ഷാഫി, ലിജു, പത്മദേവ്, വരുൺദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.