ആധാർ ദുരുപയോഗം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ
text_fieldsകായംകുളം: യുവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് വായ്പയെടുത്ത് ലക്ഷങ്ങളുടെ തിരിമറി നടത്തിയ സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ. വള്ളികുന്നം കാമ്പിശേരി ജങ്ഷനിൽ വീടിനോട് ചേർന്നുള്ള അർച്ചന ഫിനാൻസിയേഴ്സ് ഉടമ വിജയനാണ് (72) അറസ്റ്റിലായത്.
താളീരാടി കോതകരക്കുറ്റിയിൽ കോളനിയിലെ എസ്.ആർ. അഞ്ജുവിെൻറ പരാതിയിലാണ് നടപടി. ഇയാളുടെ സ്ഥാപനത്തിൽ പണയംവെക്കാൻ അഞ്ജു നൽകിയ ആധാർ കാർഡിെൻറ പകർപ്പ് ദുരുപയോഗം ചെയ്ത് ചൂനാട് കാത്തലിക് സിറിയൻ ബാങ്കിൽനിന്ന് സ്വർണം ഈടുനൽകി പണം കൈപ്പറ്റുകയായിരുന്നു. സ്വർണ ഉരുപ്പടി തിരികെ എടുക്കണമെന്ന് കാട്ടി ബാങ്കിൽനിന്ന് നോട്ടീസ് ലഭിച്ചതോടെയാണ് ഇടപാട് അഞ്ജു അറിയുന്നത്. കൂടുതൽ അന്വേഷണത്തിൽ ഇവരുടെ പേരിൽ നിരവധി തവണ ഇടപാട് നടത്തി ലക്ഷങ്ങൾ വായ്പ വാങ്ങിയതായി കണ്ടെത്തി. ആധാർ കാർഡ് ഉപയോഗിച്ച് അക്കൗണ്ടില്ലാതെതന്നെ രണ്ട് ലക്ഷംവരെ വായ്പ എടുക്കാമെന്ന ബാങ്ക് വ്യവസ്ഥ ദുരുപയോഗിച്ചാണ് പലതവണയായി ലക്ഷങ്ങൾ തരപ്പെടുത്തിയത്. തെൻറ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ജു എന്ന് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 12 തവണയാണ് ഇവരുടെ ആധാർ കാർഡിൽ ഇടപാട് നടത്തിയത്.
സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ രേഖകൾ കണ്ടെത്തി. തുടർന്ന് ഒളിവിൽപോയ വിജയൻ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും പൊലീസിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.