ബോട്ടിലൊരുക്കിയ മൃഗാശുപത്രി ഇനി വീട്ടുപടിക്കലെത്തും
text_fieldsആലപ്പുഴ: നഗരസഭയുടെ വിവിധഭാഗങ്ങളിലും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലും ഇനി ബോട്ടിൽ ഒരുക്കിയ മൃഗാശുപത്രി ആവശ്യക്കാരുടെയും കർഷകരുടെയും വീട്ടുപടിക്കലെത്തും. ആഴ്ചയിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും വാഹന സൗകര്യമില്ലാത്ത ആലപ്പുഴ നഗരസഭയുടെ കിഴക്കൻ മേഖലകളിലും കുട്ടനാട് മേഖലകളിലും മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റൽ സർവിസിലൂടെ ക്ഷീരകർഷകർക്ക് സേവനം നൽകും.
ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മോട്ടോർ ബോട്ട് വെറ്ററിനറി മൃഗാശുപത്രിയുടെ ഫ്ലാഗ് ഓഫ് നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ നിർവഹിച്ചു. ആലപ്പുഴ നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ എം.ജി. സതീദേവി അധ്യക്ഷത വഹിച്ചു.
ആലപ്പുഴ ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.വി. അരുണോദയ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സുരേഷ് പി. പണിക്കർ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. എസ്. രമ, മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. എൽ. ദീപ, ഡോ. പി. രാജീവ്, ഡോ. സ്വാതിസോമൻ, കെ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഒരുസീനിയർ വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക് അസിസ്റ്റന്റ്, അറ്റൻഡർ, ആവശ്യത്തിനുള്ള മരുന്ന്, പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കാനുള്ള സൗകര്യം, കൃത്രിമബീജദാനത്തിനുള്ള തുടങ്ങിയ സൗകര്യം എന്നിവയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.