യു.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയത് ഹൈകോടതിയും ശരിവെച്ചു
text_fieldsചെങ്ങന്നൂർ: നഗരസഭ 16ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതി തള്ളി. െഡമ്മിയും സ്വതന്ത്രരും ഇല്ലാതിരുന്നതിനാൽ മത്സര രംഗത്ത് എൽ.ഡി.എഫും ബി.ജെ.പിയും നേർക്കുനേർ. ഐ.ടി.ഐ വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ആർ. ബിജുവിെൻറ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. വരണാധികാരിയുടെ നടപടി ഹൈകോടതി ശരിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അനന്തര നടപടികളാകാമെന്ന് നിഷ്കർഷിച്ചു.
അപേക്ഷയോടൊപ്പമുണ്ടായിരുന്ന സിവിൽ കേസ് നടപടി സംബന്ധിച്ച കോടതിരേഖകളാണ് ബിജുവിനെതിരായ നിയമപ്രശ്നമായത്. 2010-15 കാലഘട്ടത്തിൽ കൗൺസിലറായിരുന്ന ബിജു വൈസ് ചെയർമാനായും ചെയർമാനായും നിശ്ചിത കാലയളവിൽ പ്രവർത്തിച്ചിരുന്നു. ആ സമയത്ത് നടന്ന ഒരുസിവിൽ കേസിൽ ബിജു പ്രതിയായി ശിക്ഷ വിധിച്ചിരുന്നു.
മേൽകോടതിയിൽ അപ്പീൽ പോയെങ്കിലും ശിക്ഷ റദ്ദുചെയ്യുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിരുന്നുമില്ല. ഇതിനാൽ ഭരണഘടനപരമായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത ഇല്ലെന്ന് കണ്ടെത്തി പത്രിക തള്ളുകയായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി സതീഷ് ജേക്കബും ബി.ജെ.പിയുടെ മനുകൃഷ്ണനും മാത്രമാണ് ഇനി മത്സര രംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.