പശ്ചിമ കൊച്ചിയിൽ പൊലീസ്രാജെന്ന് ഹൈബി ഈഡൻ എം.പി
text_fieldsമട്ടാഞ്ചേരി: കോവിഡ് വ്യാപനത്തെ തുടർന്ന് ഒരുമാസമായി അടച്ചുപൂട്ടിയ പശ്ചിമ കൊച്ചി തുറന്ന് നൽകാത്തത് പ്രതിഷേധാർഹമാണെന്ന് ഹൈബി ഈഡൻ എം.പി.
പശ്ചിമകൊച്ചി മേഖലയിലുള്ള നഗരസഭയുടെ ഒന്നുമുതൽ 28വരെ ഡിവിഷനുകളാണ് അടച്ചത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽ കുമാറിെൻറ നേതൃത്വത്തിൽ കൂടിയ യോഗം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മൈക്രോ കണ്ടെയ്ൻമെൻറ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ട് ഒരാഴ്ചയാകുന്നു.
ജനങ്ങൾ ദുരിത പൂർണമായ ജീവിതത്തിലാണ്. ഭരണമുന്നണിയും സ്ഥലം എം.എൽ.എയും ഇത് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നാണ് പറയുന്നത്. കൊച്ചിയിൽ നടക്കുന്നത് പൊലീസ്രാജാണ്. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുന്നു. ഫിഷറീസ് ഹാർബറുകളിൽനിന്ന് ബോട്ടുകളും വള്ളങ്ങളും പോകാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും തൊഴിലാളികൾക്ക് എത്തിച്ചേരാൻ സൗകര്യമില്ല.
മത്സ്യത്തൊഴിലാളികളുടെ അവസ്ഥയും പരിതാപകരമാണ്. പശ്ചിമകൊച്ചിയിലെ ക്ലസ്റ്റർ നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ജനജീവിതം സുഗമമാക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.