പെരിയാറിലേക്ക് വീണ്ടും മാലിന്യ കുത്തൊഴുക്ക്; മത്സ്യങ്ങൾ ശ്വാസംകിട്ടാതെ പിടഞ്ഞുപൊങ്ങി
text_fieldsകളമശ്ശേരി: പാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടറിൽ വന്നടിഞ്ഞ കറുത്ത മാലിന്യം ഷട്ടറുകൾ തുറന്നതോടെ കുത്തിയൊലിച്ച് പെരിയാറിലേക്ക് ഒഴുകിയതോടെ മത്സ്യങ്ങൾ ശ്വാസംകിട്ടാതെ പിടഞ്ഞുപൊങ്ങി. ചൊവ്വാഴ്ച രാവിലെ ബ്രിഡ്ജിലെ ഷട്ടറുകൾ തുറന്നതോടെയാണ് മാലിന്യത്തിെൻറ കുത്തൊഴുക്കുണ്ടായത്. ആറ് മാസം മുമ്പ് ഇത്തരത്തിൽ ബ്രിഡ്ജിലെ ലോക്ക് ഷട്ടറിനകത്ത് വെള്ളത്തിനടിയിൽനിന്ന് കറുത്ത മാലിന്യം ഉയർന്നുപൊങ്ങി.
ഷട്ടർ തുറന്നപ്പോൾ മാലിന്യം കലർന്ന് പുഴയിലെ മീനുകൾ ചത്തുപൊങ്ങിയരുന്നു. ഇതിൽ പ്രതിഷേധങ്ങളും കോടതി ഇടപെടലും ഉണ്ടായതോടെ മലിനീകരണ നിയന്ത്രണ ബോർഡ്, ജല വകുപ്പ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയും മാലിന്യം ഉയർന്നുപൊങ്ങുന്നത് കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കാനും തീരുമാനമെടുത്തു.
പ്രവൃത്തിക്കുള്ള ചെലവ് കണക്കാക്കുകയും റിപ്പോർട്ട് സർക്കാറിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർനടപടി ഒന്നുമുണ്ടായില്ല. ഇത് മുതലെടുത്ത് എടയാർ വ്യവസായ മേഖലയിൽനിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇത്തരത്തിൽ അടിഞ്ഞുകൂടിയ മാലിന്യമാണ് ചൊവ്വാഴ്ച ഷട്ടർ തുറന്നപ്പോൾ കുത്തിയൊലിച്ചു പോയത്. അ
തിന് പിന്നാലെ പുഴയിലെ മീനുകൾ ശ്വാസം ലഭിക്കാതെ ഉപരിതലത്തേക്ക് പൊങ്ങിവന്നു. പരുന്തുകൾ വട്ടമിട്ട് മീനുകളെ കൊത്തിക്കൊണ്ട് പോകുന്നതും കാണാമായിരുന്നു. പതിവുപോലെ പി.സി.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുഴയിൽനിന്ന് മലിനജലത്തിെൻറ സാമ്പിൾ ശേഖരിച്ച് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.