Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightട്രോളിങ് നിരോധനം...

ട്രോളിങ് നിരോധനം നിലവിൽവന്നു; സർക്കാർ പിന്തുണ കാത്ത് മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
Trolling Ban
cancel

മട്ടാഞ്ചേരി: സംസ്ഥാനത്ത് 52 ദിവസം നീണ്ട് നിൽക്കുന്ന ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിച്ച നിരോധനം ജൂലൈ 31ന് അവസാനിക്കും. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടലിൽ പോയ മുഴുവൻ ബോട്ടുകളും ഹാർബറിൽ മടങ്ങിയെത്തി. തിങ്കളാഴ്ചയും നാളെയും ഹാർബറിൽ മത്സ്യ വിൽപനക്ക് തടസ്സമില്ല. ട്രോളിങ് നിരോധനം പരിഗണിച്ച് മത്സ്യതൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലെ സാമ്പത്തിക സഹായം എന്ന മത്സ്യതൊഴിലാളികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

ട്രോളിങ് നിരോധനം 59 ദിവസമാക്കണമെന്ന പരമ്പരാഗത മത്സ്യ മേഖലയുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. അതേസമയം മത്സ്യമേഖല പരിപാലനത്തിലെ ഒരു ഭാഗം മാത്രമാണ് ട്രോളിങ് നിരോധനമെന്നും ഇതോടൊപ്പം പരമ്പരാഗത മേഖലയിലും ആവശ്യമായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വരണമെന്നും കേരള മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.

ചെറു മത്സ്യങ്ങൾ പിടിക്കുന്നത് കർശനമായി തടയണം. വല, യാനം, കണ്ണി വലുപ്പം എന്നിവയിലും കർശന നിയന്ത്രണങ്ങൾ കൊണ്ട് വരണം. നിരോധന കാലയളവിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫൈബർ വള്ളങ്ങളുടെ പ്രവർത്തനം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി

വൈപ്പിൻ: കേരള രജിസ്ട്രേഷനുള്ള വഞ്ചി, വള്ളം എന്നിവയല്ലാത്ത മീൻപിടിത്ത യാനങ്ങൾ ട്രോളിങ് നിരോധന കാലയളവിൽ ജില്ലയിൽ കൊണ്ടുവരികയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി. അതേസമയം, യന്ത്രവത്കൃത ഇൻബോർഡ് വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. അങ്ങനെ പോകുന്ന ഒരു ഇൻബോർഡ് വളളത്തിനോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. കൂടാതെ ക്യാരിയർ വള്ളത്തിന്റെ രജി‌സ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അതാത് ഫിഷറീസ് ഓഫിസുകളിൽ ഉടമകൾ റിപ്പോർട്ട് ചെയ്യണം.

കടലിലുണ്ടാകുന്ന അപകടങ്ങൾ നേരിടാൻ രണ്ട് പട്രോളിങ് ബോട്ടുകളും ഒരു മറൈൻ ആബുലൻസും, വൈപ്പിൻ ഫിഷറീസ് സ്‌‌റ്റഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ടെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കടൽ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഒരു ഫൈബർ വഞ്ചി കൂടി വാടകക്ക് എടുത്തിട്ടുണ്ട്. മുനമ്പത്തേയും തോപ്പുംപടിയിലേയും മത്സ്യഫെഡ് മണ്ണെണ്ണ ബങ്കുകൾ കൂടാതെ രണ്ടു സ്വകാര്യ ബങ്കുകൾ കൂടി തുറക്കാൻ അനുമതി നൽകി. ട്രോളിങ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾ, പീലിങ് ഷെഡ് തൊഴിലാളികൾ എന്നിവർക്ക് സൗജന്യ റേഷൻ അനുവദിക്കാൻ ജില്ലാ സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി.

തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിന് അപ്പുറം മത്സ്യബന്ധനത്തിൽ എർപ്പെട്ടാൽ പ്രസ്തുത യാനം കസ്റ്റഡിയിൽ എടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറാൻ തീര സംരക്ഷണ സേനയെ ചുമതലപ്പെടുത്തി. അടിയന്തിര ഘട്ടങ്ങളിൽ സഹായം എത്തിക്കുന്നതിന് വൈപ്പിനിൽ റീജിയണൽ കൺട്രോൾ റൂം തുറന്നതായി ഫിഷറീസ് അസി.ഡയറക്ടർ പി. അനീഷ് പറഞ്ഞു. നമ്പർ -0484 2502768,9296007048, മുനമ്പം കൺട്രോൾ റൂം 8304010855.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishermenTrolling Ban
News Summary - Ban on trolling is in place; Fishermen are waiting for government support
Next Story