Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഉമ്മൻ ചാണ്ടിക്കായി...

ഉമ്മൻ ചാണ്ടിക്കായി സർവമത പ്രാർഥന

text_fields
bookmark_border
ഉമ്മൻ ചാണ്ടിക്കായി സർവമത പ്രാർഥന
cancel
camera_alt

സർവമത പ്രാർഥനയിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു

കൊച്ചി: അന്തരിച്ച ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച് എറണാകുളം സൗത്ത് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹൈകോടതി വഞ്ചി സ്ക്വയറിൽ സർവമത പ്രാർഥന സംഘടിപ്പിച്ചു.

പ്രഫ. എം.കെ. സാനു നേതൃത്വംനൽകി. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, ഫാ. പോൾ തേലക്കാട്ട്, പ്രഫ. കെ. അരവിന്ദാക്ഷൻ, എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. വേണു, ആർ.കെ. ദാമോദരൻ, അഡ്വ. സന്തോഷ് കുമാർ, രംഗദാസ പ്രഭു, സി.സി. ജേക്കബ്, ബ്ലെസി ജോർജ്, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, ലൂഡി ലൂയിസ്, കെ.വി.പി. കൃഷ്ണകുമാർ, കെ.എക്സ്. സേവ്യർ, സി.കെ. ഗോപാലൻ, വിജു ചൂളക്കൽ, സനൽ നെടിയതറ, ലിനോ ജേക്കബ്, മനു ജേക്കബ്, എം.ജെ. അരിസ്റ്റോട്ടിൽ, ഹെൻട്രി ഓസ്റ്റിൻ, വി.കെ. ശശികുമാർ, ജോഷി പള്ളൻ, ഒ.ഡി. സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചി: പരിസ്ഥിതി വിഷയങ്ങളിൽ പ്രത്യേകിച്ച് ഏലൂർ എടയാർ വ്യവസായ മലിനീകരണ വിഷയങ്ങളിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ജനപക്ഷത്തുനിന്ന് പ്രവർത്തിച്ചതായി നദീസംരക്ഷണ സമിതി.

ബ്രഹ്മപുരത്ത് സംസ്കരണ പ്ലാന്റിന് സ്ഥലം കണ്ടെത്തിയതും നന്ദിയോടെ സ്മരിക്കുകയാണെന്ന് നദീസംരക്ഷണസമിതി സംസ്ഥാന ട്രഷറർ ഏലൂർ ഗോപിനാഥ് പറഞ്ഞു. ടി.എൻ. പ്രതാപൻ, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കൊച്ചി: വ്യാപാരിസമൂഹത്തിന്‍റെ പ്രശ്നങ്ങൾ എന്നും അനുഭാവപൂർവം പരിഗണിച്ചിട്ടുള്ള ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മർച്ചൻറ്സ് അസോ.കേരള കലൂർ യൂനിറ്റ് അനുശോചന കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പരിശോധനയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കരുതെന്നും അവരുടെ തൊഴിലായ വ്യാപാരം തടസ്സപ്പെടുത്തുന്ന ഒരു നടപടിയും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം പ്രത്യേക നിർദേശം നൽകിയിരുന്നു.

ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ വ്യാപാരികൾക്ക് ക്ഷേമനിധി അനുവദിച്ചത് അദ്ദേഹം ധനമന്ത്രിയായിരുന്ന സമയത്താണ്. ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രമേയുള്ളൂവെന്നും യൂനിറ്റ് ജന.സെക്രട്ടറി ടി.കെ മൂസ. പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - oommen chandy
Next Story