Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസുധാകരന് സതീശന്‍റെ...

സുധാകരന് സതീശന്‍റെ വാക്ക്; എറണാകുളത്ത് 14 സീറ്റും നേടി ‘യുദ്ധം’ ജയിക്കും

text_fields
bookmark_border
congress convention
cancel
camera_alt

കോൺഗ്രസ് ജില്ല കൺവെൻഷൻ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിച്ച കോൺഗ്രസ് ജില്ലതല പര്യടനം സമാപിച്ച എറണാകുളത്ത്, പ്രവർത്തകരിൽ ആവേശമുണർത്തി നേതാക്കൾ. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭയുമടക്കം മൂന്ന് തെരഞ്ഞെടുപ്പുകൾ ജയിക്കാൻ ‘സേനാവിന്യാസം’ ഇപ്പഴേ ആരംഭിക്കണമെന്ന് പറഞ്ഞ സതീശൻ, ടീം വർക്കിലൂടെ ജില്ലയിലെ 14 നിയമസഭ സീറ്റിലും വിജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റിന് തന്‍റെ ജില്ലയെന്ന നിലയിൽ വാക്കുകൊടുക്കുകയാണെന്നും പറഞ്ഞു.

നേതാക്കൾ വിളിച്ചുചേർത്ത് ബൂത്ത് കമ്മിറ്റികൾ രൂപവത്കരിക്കുന്നതോടെ ആദ്യചുവടുവെപ്പാകും. ഇക്കാര്യത്തിൽ തനിക്ക് സംശയമില്ല. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഒരുമിച്ചെടുത്ത തീരുമാനം നടപ്പായി. ഒരു മുറിയിൽ ഒരുമിച്ചിരുന്നാൽ തീരാത്ത ഒരു പ്രശ്നവും ജില്ലയിലെ പാർട്ടിക്കുള്ളിലില്ല.

നേതാക്കൾ തമ്മിൽ ഐക്യവും സ്നേഹവും ഉണ്ടാകുന്നതിലൂടെ പ്രവർത്തകരെയും അണികളെയും പ്രചോദിപ്പിക്കാനാകുമെന്നും എങ്കിൽ വിജയം സുനിശ്ചിതമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ പറഞ്ഞു. പരസ്പരവിശ്വാസവും പ്രധാനമാണ്. പിണക്കങ്ങളും വിദ്വേഷവും മനസ്സിൽനിന്ന് മാറ്റി പ്രതിജ്ഞയെടുക്കണം.

കോൺഗ്രസ് വികാരത്തിൽ മറ്റെല്ലാം മാറ്റിവെക്കണം. തമ്മിലടിക്കുന്ന നേതാക്കൾക്ക് പിന്തുണ നൽകാൻ ജനം തയാറാകില്ലെന്നത് ഓർക്കണമെന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സുധാകരൻ പറഞ്ഞു.

മൗലാന അബുൽ കലാം ആസാദിന്റെ 135ാം ജന്മദിനാചാരണ ഭാഗമായി ഛായാചിത്രത്തിൽ പുഷ്പാർച്ചനക്ക് ശേഷമായിരുന്നു തുടക്കം. ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ.

എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, എം.എൽ.എമാരായ കെ. ബാബു, റോജി എം. ജോൺ, ടി.ജെ. വിനോദ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, ഉമ തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, കെ. ജയന്ത്.

രാഷ്ടീയകാര്യ സമിതി അംഗം എം. ലിജു, ജി. സുബോധനൻ, കെ.പി. ധനപാലൻ, നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, ശ്രീനിവാസൻ കൃഷ്ണൻ, എം.എ. ചന്ദ്രശേഖരൻ, കെ.ബി. മുഹമ്മദ്‌കുട്ടി, ജെയ്സൺ ജോസഫ്, ഐ.കെ. രാജു, ചാൾസ് ഡയസ്, ടോണി ചമ്മണി, ടി.എം. സക്കീർ ഹുസൈൻ, എം.ആർ. അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, ഉല്ലാസ് തോമസ്, മനോജ്‌ മൂത്തേടൻ, വി.കെ. മിനിമോൾ, ലൂഡി ലൂയിസ്, കെ.പി. ഹരിദാസ്, കെ.എം. സലിം, കെ.വി. പോൾ, കെ.പി. ബേബി തുടങ്ങിയവർ സംസാരിച്ചു.

പുനഃസംഘടന 20നകം തീർക്കാൻ ധാരണ

കോൺഗ്രസിന്റെ മണ്ഡലം-ബ്ലോക്ക്‌ പുനഃസംഘടന നവംബർ 20ന് മുമ്പ് പൂർത്തിയാക്കാൻ തീരുമാനം. ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടനയും 20നകം തീർക്കും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും സാന്നിധ്യത്തിൽ നടന്ന ജില്ല കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. ലോക്സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളും പുരോഗതിയും ചർച്ച ചെയ്തു.

തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ ചിട്ടയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് വിജയിച്ച ടീമിന്റെ മേൽനോട്ടത്തിലാണ് ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം നടത്തുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതും തിരുത്തൽ വരുത്തുന്നത്തിനുമുള്ള പ്രവർത്തനം ഇതിനോടകം തുടങ്ങി.

എൽ.ഡി.എഫ് അനുകൂല സർവിസ് സംഘടന പ്രവർത്തകരായ സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമായി വോട്ടർപട്ടികയിൽ യഥാസമയം തിരുത്തലുകൾ നടത്തുന്നില്ല. ഇതിനെതിരെ പ്രദേശത്തെ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് അധ്യക്ഷത വഹിച്ചു.

ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടനയും 20നകം തീർക്കും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും സാന്നിധ്യത്തിൽ നടന്ന ജില്ല കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. ലോക്സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളും പുരോഗതിയും ചർച്ച ചെയ്തു.

തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ ചിട്ടയായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് വിജയിച്ച ടീമിന്റെ മേൽനോട്ടത്തിലാണ് ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം നടത്തുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതും തിരുത്തൽ വരുത്തുന്നത്തിനുമുള്ള പ്രവർത്തനം ഇതിനോടകം തുടങ്ങി.

എൽ.ഡി.എഫ് അനുകൂല സർവിസ് സംഘടന പ്രവർത്തകരായ സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമായി വോട്ടർപട്ടികയിൽ യഥാസമയം തിരുത്തലുകൾ നടത്തുന്നില്ല. ഇതിനെതിരെ പ്രദേശത്തെ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് അധ്യക്ഷത വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam newsVD SatheesanK Sudhakaran
News Summary - Satheesan's promise to Sudhakaran- Ernakulam will win the battle by winning all 14 seats
Next Story