വീടിനു നേരെ കാട്ടാന ആക്രമണം
text_fieldsആനയുടെ കുത്തേറ്റ് തുളഞ്ഞ ഭിത്തിയും തകർന്ന ജനലും
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് ചൊവ്വാഴ്ച പുലർച്ച ഒന്നോടെ വീടിനുനേരെ കാട്ടാന ആക്രമണം. വടക്കുംഭാഗം തൂപ്പനാട്ട് വേലായുധന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വേലായുധന്റെ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് കാട്ടുകൊമ്പന്റെ ആക്രമണം.
വീടിന്റെ പിറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തിന്ന ശേഷം വീടിന്റെ മുൻവശത്തെത്തിയ ആന ജനൽച്ചില്ലുകൾ തകർക്കുകയും ഭിത്തി കൊമ്പുകൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണു. തുടർന്ന് വീടിനോട് ചേർന്ന കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.