വീട്ടിൽ പ്രസവിച്ച് അസം സ്വദേശിനി; രക്ഷകരായി ആംബുലൻസ് ഡ്രൈവറും ആശ വർക്കറും
text_fieldsപള്ളിക്കര: തനിയെ വീട്ടിൽ പ്രസവിച്ചുകിടന്ന അസം സ്വദേശിനിയെയും കുഞ്ഞിനെയും രക്ഷിച്ച് വാർഡ് അംഗവും ആംബുലൻസ് ഡ്രൈവറും ആശ വർക്കറും. ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ കരിമുഗള്‍ ചാക്കുകമ്പനിക്ക് സമീപമാണ് സംഭവം. പൂർണ ഗര്‍ഭിണിയായിരുന്ന അസം സ്വദേശിനി ഭര്‍ത്താവുമായി പിണങ്ങി രണ്ടുദിവസമായി ഒറ്റക്കായിരുന്നു താമസം.
അമ്പലമേട് പൊലീസ് സ്റ്റേഷനില്‍നിന്ന് എത്തിയ ഫോണ്‍ വിളിയെത്തുടർന്നാണ് അല്‍ഇഹ്സാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ഇ.എ. ഷാനവാസ് ഉടൻ സ്ഥലത്തെത്തുന്നത്. ചോരയില്‍ കുളിച്ച കുഞ്ഞുമായി കിടന്ന കുഞ്ഞിനും മാതാവിനും വാർഡ് അംഗം ഷാനിഫ ബാബുവും ആശ വര്‍ക്കര്‍ വിനുവുമാണ് പ്രഥമശുശ്രൂഷ നൽകിയത്. കുട്ടിയെ തുടെച്ചടുത്ത് മാതാവിനൊപ്പം ആംബുലന്‍സില്‍ ഉടന്‍ തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അവസരോചിത ഇടപെടലാണ് മാതാവിെൻറയും കുഞ്ഞിെൻറയും ജീവന് രക്ഷിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.