Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightരോഗികളുടെ പേരിൽ...

രോഗികളുടെ പേരിൽ അനധികൃത പണപ്പിരിവ് വ്യാപകം

text_fields
bookmark_border
money lost
cancel

പെരുമ്പാവൂര്‍: ടൗണില്‍ ചികിത്സ സഹായത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവ് വ്യാപകമാകുന്നതായി ആക്ഷേപം. ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് സഹായത്തിനെന്ന പേരിലാണ് പിരിവ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്ന പേരിലാണ് പിരിവ്. തട്ടിപ്പിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്തവരാണ്.

കഴിഞ്ഞ ദിവസം ടൗണില്‍ മൊബൈല്‍ ഷോപ്പില്‍ പിരിവിന് എത്തിയ യുവാവിനെ തടഞ്ഞുവെച്ചപ്പോഴാണ് വ്യാജ പിരിവാണെന്ന വിവരം പുറത്തുവന്നത്. ഇയാളെ പൊലീസിന് കൈമാറി.

ഇയാള്‍ പിടിക്കപ്പെട്ടതോടെ കൂട്ടത്തിലുണ്ടായിരുന്നവര്‍ മുങ്ങുകയായിരുന്നു. മാസങ്ങളായി പണപ്പിരിവ് നടക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ചികിത്സ രേഖകളും രസീതുമില്ലാതെയാണ് പിരിവ്. പണം കൊടുക്കാത്തവരെ ഭീഷണിപ്പെടുത്തി വാങ്ങുന്ന രീതിയുമുണ്ടെന്ന് പറയുന്നു. പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് താമസിക്കുന്ന കുട്ടിക്കാണ് രോഗമെന്ന് വിശ്വസിപ്പിച്ചാണ് പണം പിരിക്കുന്നത്.

ഗുരുതര രോഗം ബാധിച്ച സാമ്പത്തിക പ്രയാസമുള്ള രോഗി പ്രദേശത്ത് ഇല്ലെന്ന് ജനപ്രതിനിധികളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

അനധികൃത പിരിവുകാരെ കണ്ടെത്തുന്നതിന് പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികള്‍ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam news
News Summary - Illegal collection of money on behalf of patients is rampant
Next Story