Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുലർകാലേ പത്രം നൽകി,...

പുലർകാലേ പത്രം നൽകി, ഒപ്പം വോട്ടും ചോദിച്ച് രാജൻ കൊമ്പനാലി

text_fields
bookmark_border
പുലർകാലേ പത്രം നൽകി, ഒപ്പം വോട്ടും ചോദിച്ച് രാജൻ കൊമ്പനാലി
cancel
camera_alt

രാജന്‍ കൊമ്പനാലി പത്രവിതരണത്തില്‍

കിഴക്കമ്പലം: രാജന്‍ കൊമ്പനാലിക്ക് തെൻറ തൊഴിലായ പത്രവിതരണം കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ പുക്കാട്ടുപടി ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് ഇക്കുറി രാജന്‍ കൊമ്പനാലി. എങ്കിലും രാവിലെ നാല് മുതല്‍ എട്ടുവരെ പത്രവിതരണം അതിനുശേഷം മാത്രമാണ് തെരെഞ്ഞടുപ്പ് പ്രചാരണത്തിനുള്ളൂ. പത്രം വിതരണത്തോടൊപ്പം ഓരോ വീട്ടില്‍ എന്തുമ്പോഴും താന്‍ സ്ഥാനാര്‍ഥിയാെണന്ന വിവരം അറിയിക്കും. ജോലിക്കിടെയിലും പ്രചാരണം നടത്താമെന്നതാണ് ഇദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നത്.

ഏതു വീട്ടിലെത്തിയാലും പേര് വിളിച്ച് വീട്ടുകാരുമായി കുശലം പറഞ്ഞ് വോട്ട്‌ വിശേഷങ്ങള്‍ പങ്കിട്ടാണ് രാജന്‍ കൊമ്പനാലി മടങ്ങുന്നത്. കഴിഞ്ഞ 20 വര്‍ഷമായി പത്രവിതരണം കൊമ്പനാലിക്ക് ജീവിതമാര്‍ഗമാണ്. സ്ഥാനാര്‍ഥിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

കൊമ്പനാലി ആദ്യമായിട്ടല്ല മത്സരരംഗത്തുള്ളത്. 95 മുതല്‍ രണ്ട് ടേം കിഴക്കമ്പലം പഞ്ചായത്ത് അംഗവും രണ്ട് ടേം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. ഈ കാലയളവിലും തെൻറ ജീവിതമാര്‍ഗമായ പത്രവിതരണം കൈവിട്ടില്ല. ഇക്കുറിയും അത് തുടരുമെന്ന് കൊമ്പനാലി പറയുന്നു. 15 വര്‍ഷം കിഴക്കമ്പലം സര്‍വിസ് സഹകരണ ബാങ്ക് അംഗമായിരുന്നു. മത്സരിച്ചതില്‍ 2015ല്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്. അന്ന് ട്വൻറി20യുടെ കുത്തൊഴുക്കില്‍ കൊമ്പനാലിയും കടപുഴകി. എന്നാല്‍, ഇക്കുറി സംഭവങ്ങള്‍ മാറി മറിഞ്ഞതായും കഴിഞ്ഞ അഞ്ചുവര്‍ഷം ട്വൻറി20യുടെ ഭരണം ജനങ്ങള്‍ കണ്ടുവെന്നും അതിനാല്‍ ജനങ്ങളുമായുള്ള ബന്ധവും മുന്‍ മെംബറെന്ന പരിചയവും കണക്കിലെടുത്ത് വിജയം സുനിശ്ചിതമെന്നാണ് രാജന്‍ കൊമ്പനാലി പറയുന്നത്. ഇവിടെ എല്‍.ഡി.എഫും ട്വൻറി20യും സ്ഥാനാര്‍ഥികളെ നിർത്തിയിട്ടുണ്ട്. ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
Next Story