Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേവികുളം താലൂക്കില്‍...

ദേവികുളം താലൂക്കില്‍ വന്യജീവി ശല്യമേറുന്നു; പരാതിപറഞ്ഞ് മടുത്ത് കര്‍ഷകര്‍

text_fields
bookmark_border
അടിമാലി: ദേവികുളം താലൂക്കിലെ കാര്‍ഷികമേഖലയില്‍ വന്യജീവി ശല്യം വര്‍ധിക്കുന്നു. ചക്കയും മാങ്ങയുമടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ ലഭ്യത വര്‍ധിച്ചതോടെ കാര്‍ഷികമേഖലയിലേക്കിറങ്ങുന്ന കാട്ടാനയുടെയും കാട്ടുപന്നിയുടെയുമൊക്കെ എണ്ണം വര്‍ധിച്ച് കഴിഞ്ഞു. മാങ്കുളമടക്കമുള്ള മേഖലകളില്‍ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം വര്‍ധിച്ചതോടെ തന്നാണ്ട് വിളകള്‍ കൃഷിയിറക്കുന്ന കാര്യത്തില്‍ കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാണ്. പെരുമന്‍കുത്ത്, കുവൈത്ത്​ സിറ്റി ഭാഗങ്ങളില്‍ കഴിഞ്ഞദിവസം കാട്ടാനകള്‍ വ്യാപകനാശം വരുത്തിയിരുന്നു. താലൂക്കിലെ മറ്റ് പഞ്ചായത്തുകളിലും വന്യജീവി ശല്യം വര്‍ധിച്ചുവരുകയാണ്. വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന്​ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം കര്‍ഷകര്‍ മുമ്പോട്ടുവെക്കുന്നു. മാങ്കുളം, മറയൂര്‍, അടിമാലി, ഇടമലക്കുടി തുടങ്ങി വിവിധ പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും വന്യജീവി ശല്യം രൂക്ഷമാണ്. കാട്ടുപന്നിയും കുരങ്ങും കാട്ടാനയുമൊക്കെയാണ് ആദിവാസി ജനതയുടെ ഉറക്കം കെടുത്തുന്നത്. വന്യജീവികള്‍ വരുത്തുന്ന നഷ്ടത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്ന കാര്യത്തിലും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story