അടിമാലിയിൽ ചൂതാട്ടവും കഞ്ചാവുവിൽപനയും വ്യാപകം
text_fieldsഅടിമാലി: അടിമാലി പൊലീസ് സ്റ്റേഷന് കീഴിൽ വിവിധ പ്രദേശങ്ങളിൽ ചൂതാട്ടവും കഞ്ചാവുവിൽപനയും പൊടിപൊടിക്കുന്നു. അടിമാലി പട്ടണം, ഇരുമ്പുപാലം, കോളനിമുക്ക്, പഴമ്പിള്ളിച്ചാൽ, കമ്പിലൈൻ, കല്ലാർകുട്ടി, ഇരുനൂറേക്കർ, കൂമ്പൻപാറ എന്നിവിടങ്ങളിലാണ് ചൂതാട്ട മാഫിയകളുടെ പ്രവർത്തനം. പട്ടണത്തിലെ ചില ക്ലബുകളിൽ രാത്രികാലങ്ങളിൽ ബാറിനെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് മദ്യം ഒഴുക്കുന്നത്.
ചൂതാട്ടത്തിന് പേരുകേട്ട ക്ലബിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ധാരാളമായി എത്തുന്നുണ്ട്. ഉന്നതങ്ങളിൽ ബന്ധമുള്ളവരായതിനാൽ പൊലീസോ എക്സൈസ് വകുപ്പുകളോ ക്ലബുകളിൽ നടക്കുന്ന ചൂതാട്ടത്തിനും മദ്യം വിളമ്പുന്നതിനെതിരെയും നടപടി സ്വീകരിക്കുന്നില്ല.
അടിമാലി ൈപ്രവറ്റ് ബസ് സ് റ്റാൻഡ്, ടൗൺ സെൻട്രൽ ജങ്ഷൻ, കോടതി റോഡ്, ലൈബ്രറി റോഡ്, കല്ലാർകുട്ടി റോഡ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുമാണ് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നത്. രാജാക്കാട്, ഇരുമ്പുപാലം, മുരിക്കാശ്ശേരി എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാരാണ് ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് ചെറുകിട വിൽപനക്കാരുടെ കൈയിൽ എത്തിക്കുന്നത്.
ഈ പ്രദേശങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇതിന് അടിപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു. ഹാൻസ്, പാൻപരാഗ് എന്നിവയുടെ വിൽപനയും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.