Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇത് മൂലമറ്റം;...

ഇത് മൂലമറ്റം; 'സ്ഥാനാർഥികൾ' ജോസും ജോസഫും...

text_fields
bookmark_border
ഇത് മൂലമറ്റം; സ്ഥാനാർഥികൾ ജോസും ജോസഫും...
cancel
camera_alt

വെള്ളിയാമറ്റത്ത് പര്യടനത്തിനെത്തിയ മൂലമറ്റം ഡിവിഷൻ

എൽ.ഡി.എഫ് സ്ഥാനാർഥി റെജി കുന്നംകോട്ട് വോട്ട്, ആലക്കോട് പഞ്ചായത്തിൽ വോട്ട് അഭ്യർഥിക്കുന്ന

യു.ഡി.എഫ് സ്ഥാനാർഥി പ്രഫ. എം.ജെ. ജേക്കബ്

അഭ്യർഥിക്കുന്നു

മൂലമറ്റം: കേരള കോൺഗ്രസുകൾ മാറ്റ് പരിശോധിക്കുന്ന ഇടുക്കിയിലെ ശ്രദ്ധേയ മണ്ഡലമായി മാറിയിരിക്കുകയാണ് ജില്ലയുടെ ലോറേഞ്ചിൽ വരുന്ന ജില്ല പഞ്ചായത്ത് മൂലമറ്റം ഡിവിഷൻ. പി.ജെ. ജോസഫിെൻറ വിശ്വസ്തൻ പാർട്ടി ജില്ല പ്രസിഡൻറ് കൂടിയായ പ്രഫ. എം.ജെ. ജേക്കബാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി.

എൽ.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എം കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ടും. കേരള കോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങൾക്ക് അഭിമാന പോരാട്ടമെന്ന് പറയാവുന്നതും ജോസഫിനെ സംബന്ധിച്ച് ജയം അനിവാര്യമായതുമായ പേരാട്ടം. അധികാര സ്ഥാനങ്ങളിൽനിന്ന് ഒഴിഞ്ഞും എന്നാൽ, പാർട്ടിക്ക് വർഷങ്ങളായി നേതൃത്വം നൽകുകയും ചെയ്യുന്ന വ്യക്തിത്വമാണ് പ്രഫ. എം.ജെ. ജേക്കബ്.

ജോസ് കെ.മാണിയുടെ ഏറ്റവും അടുപ്പക്കാരിൽ ഒരാളാണ് റെജി. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് കെ.എന്‍. ഗീതാകുമാരിയാണ് എൻ.ഡി.എ സ്ഥാനാര്‍ഥി. ജോസഫ് വിഭാഗത്തിൽനിന്ന് ഷീല സ്റ്റീഫൻ നേരിയ വോട്ടിന് ജയിച്ചതൊഴിച്ചാൽ യു.ഡി.എഫ് സ്ഥാനാർഥികളെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലത്തിൽ ഇത്തവണ ജോസ് കെ.മാണിയും പി.ജെ. ജോസഫും നേർക്കുനേർ എന്നു പറയാവുന്ന മത്സരമാണ് അങ്കത്തട്ടിൽ. ഒടുവിൽ ഇവിടെനിന്ന് വിജയിച്ചത് സി.വി സുനിത. പട്ടികജാതി സംവരണമായിരുന്ന മൂലമറ്റത്ത് പി.ജെ. ജോസഫിെൻറ നോമിനിയായിട്ടായിരുന്നു സുനിതയുടെ വിജയം. കേരള കോൺഗ്രസുകൾ രണ്ടായിരുന്നപ്പോഴും യു.ഡി.എഫിനെ പലവട്ടം വരിച്ച മണ്ഡലം. കോൺഗ്രസിലെ ലീലമ്മ ജോസിനെ ഷീല സ്റ്റീഫൻ പരാജയപ്പെടുത്തിയത് ജോസഫിെൻറ സ്ഥാനാർഥിയെന്ന നിലയിൽ. അറക്കുളം, കുടയത്തൂര്‍, വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളും കരിമണ്ണൂര്‍ പഞ്ചായത്തിെൻറ ഏതാനും വാര്‍ഡുകളും ഉൾപ്പെട്ടതാണ് മൂലമറ്റം ഡിവിഷൻ.

ഇതിൽ വെള്ളിയാമറ്റം മാത്രം എൽ.ഡി.എഫ് ഭരണത്തിൽ. ഇതാകട്ടെ നേരിയ ഭൂരിപക്ഷത്തിനും. ഡിവിഷനിൽ ഉൾപ്പെട്ട കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂർ, ചേറാടി, കിളിയറ, ഏഴുമുട്ടം വാർഡുകളിൽ വിജയിച്ചതും യു.ഡി.എഫ് സ്ഥാനാർഥികൾ. യു.ഡി.എഫ് പാരമ്പര്യമുള്ള ഡിവിഷനിൽ വിജയം ഉറപ്പിച്ചാണ് എം.ജെ. ജേക്കബിെൻറ പ്രയാണം.

എന്നാൽ, അട്ടിമറി പ്രതീക്ഷയുണ്ടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി റെജി കുന്നങ്കോട്ടിെൻറ പക്ഷം.

പ്രഫ. എം.ജെ. ജേക്കബ് യു.ഡി.എഫ് ജില്ല കണ്‍വീനറും തൊടുപുഴ താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡൻറുമാണ്. ന്യൂമാന്‍കോളജ് ചരിത്രവിഭാഗം മുന്‍ മേധാവിയും കടാശ്വാസ കമീഷന്‍ അംഗവുമായിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിേക്കറ്റ് മെംബറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

റെജി കുന്നംകോട്ട് കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും തൊടുപുഴ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടറുമാണ്. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു.

എൻ.ഡി.എ സ്ഥാനാര്‍ഥി കെ.എന്‍. ഗീതകുമാരി 10 വര്‍ഷം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗവും വൈസ് പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട് കോൺഗ്രസിൽനിന്നാണ് ബി.ജെ.പിയിൽ എത്തിയത്. മണക്കാട് എൻ.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപികയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Candidates' Jose and Joseph ...
Next Story