Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightKattappanachevron_rightകാട്ടാന ശല്യം:...

കാട്ടാന ശല്യം: മുളപീരങ്കിയുമായി വിദ്യാർഥികൾ

text_fields
bookmark_border
bamboo cannon
cancel
camera_alt

കാട്ടാനകളെ തുരത്താൻ ഉപയോഗിക്കുന്ന മുള പീരങ്കിയുടെ നിർമാണവും

ഉപയോഗവും കുഞ്ഞുമോൻ മുരിക്കാട്ടുകുടി സർക്കാർ സ്കൂളിലെ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു

കട്ടപ്പന: കോവിൽമല മുരിക്കാട്ടുകുടി മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകളെ തുരത്താൻ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂ‌ൾ വിദ്യാർഥികൾ ഇനി മുളപീരങ്കി ഉപയോഗിക്കും.

കാട്ടാന ശല്യം ഏറെയുള്ള പ്രദേശമാണ് കോവിൽമല, മുരിക്കാട്ടുകുടി, കാഞ്ചിയാർ പ്രദേശങ്ങൾ. പണ്ടുകാലങ്ങളിൽ കാട്ടാനകളെ തുരത്താൻ ഉപയോഗിച്ച മുളപീരങ്കി ഇപ്പോഴത്തെ തലമുറക്ക് അത്ര പരിചയമില്ല. പുതിയ തലമുറയിലെ വിദ്യാർഥികളെ ഇക്കാര്യത്തിൽ പരിശീലിപ്പിച്ച് കാട്ടാനകളെ തുരത്താൻ പര്യാപ്തമാക്കുകയാണ് കാഞ്ചിയാർ മറ്റപ്പള്ളി തകിടിയേൽ കുഞ്ഞുമോൻ.

നാലു മുട്ടുകളുള്ള മുളന്തണ്ടിൽ മൂന്ന് മുട്ടുകൾക്ക് ഇടയിലുള്ള ഭാഗത്തു ദ്വാരമിടും. മുളയുടെ ഒരുവശത്ത് അടഞ്ഞിരിക്കുന്ന മുട്ടിന്‍റെ ഭാഗത്തായി ചെറിയ ദ്വാരമിട്ടശേഷം ഇതിലൂടെ തുണി ഇറക്കിവെച്ച് മണ്ണെണ്ണയെഴിക്കും. ഇതിലേക്ക് പകരുന്ന തീ വേഗം കെടുത്തുന്നതോടെ മുളക്കുള്ളിൽ പുക നിറയും. ഈ പുക ഊതി മുളങ്കമ്പിന്‍റെ ഒരുഭാഗത്തേക്ക് മാറ്റും.

ഈസമയം കത്തിച്ചുവെച്ചിരിക്കുന്ന വിളക്കിൽനിന്ന് ചെറിയൊരു കമ്പിൽ തീപകർന്ന് തുണിവെച്ചിരിക്കുന്ന ദ്വാരത്തിലേക്ക് വെക്കുമ്പോൾ ഉള്ളിലെ പുകയുടെ മർദത്താൽ പുറത്തേക്ക് വലിയ ശബ്ദത്തോടെ തീതുപ്പുന്നതാണ് പീരങ്കിയുടെ പ്രവർത്തനം. സ്‌കൂളിലെ സോഷ്യൽ സർവിസ് സ്‌കീമാണ് പരിപാടി സംഘടിപ്പിച്ചത്.

ഹെഡ്‌മാസ്റ്റർ ഇൻ ചാർജ് ഷിനു മാനുവേൽ, അധ്യാപിക ലിൻസി ജോർജ്, പി.ടി.എ പ്രസിഡന്‍റ് പ്രിൻസ് മറ്റപ്പള്ളി വിദ്യാർഥികളായ വി.ആർ. പാർവതി, ചിത്ര ബാലകൃഷ്ണൻ, സൗമ്യ സന്തോഷ്, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsWild Elephant Menace
News Summary - wild elephant menace- Students with bamboo cannons
Next Story