സെൻട്രൽ മസ്ജിദിൽ മോഷണം നടത്തിയ ആൾ പിടിയിൽ
text_fieldsതൊടുപുഴ: ഇടുക്കി റോഡിലെ സെൻട്രൽ ജുമാമസ്ജിദിൽനിന്ന് പണം അപഹരിച്ച കേസിലെ പ്രതി െപാലീസ് പിടിയിലായി. കുമളി അണക്കര കളരിക്കല്‍പറമ്പില്‍ ആരോമല്‍ ബിജുവാണ് (22) തൊടുപുഴ ബസ് സ്റ്റാൻഡില്‍നിന്ന് പിടിയിലായത്. വണ്ണപ്പുറം പള്ളിയില്‍ മോഷണം നടത്തിയതും ഇയാളാണെന്ന് തെളിഞ്ഞു.
വീടുകളിലും സ്ഥാപനങ്ങളിലും സാധനങ്ങള്‍ ഡയറക്ട് മാര്‍ക്കറ്റിങ് നടത്തുന്ന ആളാണ് പ്രതിയെന്ന് െപാലീസ് പറഞ്ഞു. ബി.സി.എ ബിരുദധാരിയായ പ്രതി മൂവാറ്റുപുഴയിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി ജീവനക്കാരനാണ്. സി.സി ടി.വിയില്‍നിന്ന് ലഭിച്ച ചിത്രങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. ഇതിനുപുറമെ തൊമ്മന്‍കുത്ത് കപ്പേളയില്‍ കവര്‍ച്ച നടത്തിയതും ഇയാളാണോയെന്ന് െപാലീസ് പരിശോധിക്കുകയാണ്.
വണ്ണപ്പുറം മാര്‍സ്ലീവ പള്ളിയില്‍ കടന്ന മോഷ്ടാവ് കവര്‍ച്ച നടത്തുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ഇവിടെ മോഷണം നടന്നത്. മൂന്ന് നേര്ച്ചക്കുറ്റികള് കുത്തിത്തുറന്ന് പണവും ഉണ്ണിയേശുവിെൻറ രൂപത്തിെൻറ കഴുത്തില്‍ കിടന്ന മാലയുമാണ് മോഷ്ടിച്ചത്.
പള്ളിയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തിവരുകയായിരുന്നു. കവര്‍ച്ച നടത്തിയയാളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തൊടുപുഴയില്‍ പ്രതി പിടിയിലാകുന്നത്.
സെന്‍ട്രല്‍ ജുമാമസ്ജിദില്‍ സാധുജന സഹായനിധി സമാഹരണത്തിന് െവച്ചിരുന്ന ബക്കറ്റില്‍നിന്ന് 5000 രൂപയാണ് മോഷണം പോയത്. ഇവിടെയും ചൊവ്വാഴ്ച പകലാണ് മോഷണം നടന്നത്. പ്രതിയെ വെള്ളിയാഴ്ച മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.