Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightമലങ്കര പുനരധിവാസം...

മലങ്കര പുനരധിവാസം എങ്ങുമെത്തിയില്ല; ഏഴ് കുടുംബങ്ങളുടെ ദുരിതം തുടരുന്നു

text_fields
bookmark_border
മലങ്കര പുനരധിവാസം എങ്ങുമെത്തിയില്ല; ഏഴ് കുടുംബങ്ങളുടെ ദുരിതം തുടരുന്നു
cancel
camera_alt

മലങ്കര ടൂറിസം പ്രദേശത്തെ കുടിലുകൾ

മുട്ടം: മലങ്കര ഡാമിന്‍റെ ക്യാച്ച്മെന്‍റ് ഏരിയയിൽ താമസിക്കുന്നവരുടെ പുനരധിവാസം യാഥാർഥ്യമാകുമോ എന്ന ആശങ്കയിൽ ഉടമസ്ഥർ. ഏഴ് കുടുംബങ്ങളുടെ പുനരധിവാസമാണ് മുടങ്ങിക്കിടക്കുന്നത്. 13 കുടുംബത്തിന് 51 സെന്‍റോളം ഭൂമിയാണ് മലങ്കരയിൽ അനുവദിച്ചത്. ഇതിൽ ആറു കുടുംബത്തിന് ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമിച്ച് നൽകുകയും ചെയ്തിരുന്നു.

മലങ്കര ഹില്ലി അക്വ കുടിവെള്ള ഫാക്ടറിക്ക് സമീപത്തെ എം.വി.ഐ.പി വക സ്ഥലത്താണ് വീട് നിർമിച്ച് നൽകിയത്. മിച്ചമുള്ള എട്ട് വീട് നിർമിക്കണമെങ്കിൽ ഉയരത്തിൽ മതിൽ കെട്ടി സംരക്ഷിക്കണം. ശേഷം 30 അടിയോളം ഉയരത്തിൽ മണ്ണിട്ട് നികത്തണം. അതിന് ലക്ഷക്കണക്കിന് രൂപ വേണ്ടിവരും. ഈ തുക പഞ്ചായത്തിന് കണ്ടെത്താൻ പ്രയാസമായതിനാൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, എം.എൽ.എ, എം.പി എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്. പെരുമറ്റത്തെ അവർക്ക് അനുവദിച്ച ഭൂമി പരുവപ്പെടുത്തുന്നതിന് 27 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് മുട്ടം ഗ്രാമ പഞ്ചായത്ത്‌ ഓവർസിയർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

സ്വകാര്യ വ്യക്തികൾക്ക് വേണ്ടി എം.പി ഫണ്ട് ചെലവഴിക്കാൻ കഴിയില്ല. എന്നാൽ, എം.എൽ.എ, ത്രിതല പഞ്ചായത്ത് എന്നിവർക്ക് തോട് പുറമ്പോക്ക് കെട്ടി സംരക്ഷിക്കുന്നതിന് ഫണ്ട് ചെലവഴിക്കാൻ കഴിയും.

വർഷം 15 ലക്ഷം രൂപ വീതം മാറ്റിവെച്ചാൽപോലും രണ്ട് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിയും. എന്നാൽ, അതിനുള്ള ഊർജിത ശ്രമം ഉണ്ടാകുന്നില്ല.

ഏഴ് കുടുംബങ്ങളും നിലവിൽ ഡാമിന് സമീപത്ത് മലങ്കര ടൂറിസം പ്രദേശത്ത് കുടിൽ കെട്ടി താമസിച്ചു വരുകയാണ്. മലങ്കര ഡാമിന്റെ നിർമാണത്തിനായി വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയവരാണ് ഇവർ. പിന്നീട് വന്ന സർക്കാറുകൾ സ്ഥലം വാഗ്ദാനം ചെയ്തതോടെ കുറഞ്ഞകൂലിക്കും ഡാം നിർമാണത്തിലും അനുബന്ധ ജോലികളിലും തുടരുകയായിരുന്നു. ഇതിനിടെ ഇലപ്പള്ളി വില്ലേജിൽ ഇവർക്ക്‌ സ്ഥലം നൽകാൻ ആലോചിച്ചെങ്കിലും പ്രദേശത്ത്‌ താമസിച്ചാൽ ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും കാണിച്ച് മുട്ടത്തെ വിവിധ രാഷ്ട്രീയ പ്രവർത്തകർ സർക്കാറിന് നൽകിയ നിവേദനത്തിലാണ് ഇവരെ പെരുമറ്റത്ത് മൂന്ന് സെന്റ് വീതം ഭൂമി നൽകി പുനരധിവസിപ്പിക്കുന്നതിന് സർക്കാർ നടപടിയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RehabilitationMalankara
News Summary - Malankara-Rehabilitation
Next Story