തൊടുപുഴ നഗരഭരണം യു.ഡി.എഫിന്
text_fieldsതൊടുപുഴ: ഭൂരിപക്ഷമുണ്ടായിട്ടും നാലരവർഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്ന യു.ഡി.എഫ് ഒടുവിൽ തൊടുപുഴ നഗരസഭ ഭരണം പിടിച്ചു. കോൺഗ്രസിലെ കെ. ദീപക്കാണ് പുതിയ ചെയർമാൻ.
നിലവിൽ 34 അംഗങ്ങളുള്ള നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർഥി മിനി മധുവിന് 12 വോട്ട് ലഭിച്ചപ്പോൾ 14 വോട്ടുകളുമായാണ് ദീപക് ചെയർമാനായത്. ബി.ജെ.പിയുടെ എട്ട് അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. നാലര വർഷത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് നഗരസഭ ചെയർമാൻ വോട്ടെടുപ്പ് നടന്നത്.
കോൺഗ്രസ് വിമതൻ സനീഷ് ജോർജിനെ ചെയർമാനാക്കി നാലുവർഷവും പിന്നീട് മുസ്ലിംലീഗ് കൗൺസിലർമാരുടെ പിന്തുണയോടെ സബീന ബിഞ്ചുവിനെ ചെയർപേഴ്സനാക്കി ആറുമാസവുമാണ് എൽ.ഡി.എഫ് തൊടുപുഴ നഗരസഭ ഭരിച്ചത്. കൈക്കൂലി കേസിൽ വിജിലൻസ് കേസിൽ പ്രതിയായതോടെ, സനീഷ് ജോർജിന് ചെയർമാൻസ്ഥാനം ഒഴിയേണ്ടിവന്നതോടെയാണ് നഗരഭരണത്തിൽ രാഷ്ട്രീയനാടകങ്ങൾ അരങ്ങേറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.