ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ പണം തട്ടൽ; രണ്ട് പേർ കൂടി പിടിയിൽ
text_fieldsരഞ്ജിത്ത്, സാജൂജ് പി. വിനോദ്
തൊടുപുഴ: മുതലക്കോടം സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിങിന്റെ പേരില്‍ 46,20,000 രൂപ രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഓൺലൈൻ ട്രേഡിങിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 46,20,000 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് തട്ടിയെടുത്ത കേസിലാണ് കണ്ണൂർ, പയ്യന്നൂർ കരുവഞ്ചാൽ വീട്ടിൽ രഞ്ജിത്ത് കെ.സി (38), പെരിന്തട്ട പാനക്കാരൻ വീട്ടിൽ സാജൂജ് പി. വിനോദ് (32) എന്നിവരെ ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഈ കേസിൽ കണ്ണൂർ പെരുംതട്ട, ചെറൂട്ട വീട്ടിൽ നവനീതിനെ (31) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . ഇടുക്കി ജില്ല പൊലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ഡിവൈ.എസ്.പി ഡി.സി.ആർ.ബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എ സുരേഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.