കുമളിയിൽ ഭർത്താക്കന്മാരുടെ തട്ടകം കാക്കാൻ ഭാര്യമാരുടെ പോരാട്ടം
text_fieldsകുമളി: ഇരുമുന്നണി സ്ഥാനാർഥികളെയും തറപറ്റിച്ച് അട്ടിമറി വിജയത്തിലൂടെ കഴിഞ്ഞതവണ ശ്രദ്ധേയമായ കൊല്ലം പട്ടട വാർഡ് വീണ്ടും കൈപ്പിടിയിലൊതുക്കാനും രാഷ്ട്രീയ കാലാവസ്ഥ പലതും മാറിയപ്പോഴും കൈവിടാത്ത ചോറ്റുപാറ വാർഡ് ഒരിക്കൽകൂടി സ്വന്തമാക്കാനും ഭർത്താക്കന്മാർക്കുവേണ്ടി ഇക്കുറി കളത്തിലിറങ്ങിയത് കുടുംബിനികൾ.
കുമളി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ് കൊല്ലം പട്ടടയിൽ ഷാജിമോെൻറ ഭാര്യ ശാന്തി ഷാജിമോനും 17ാം വാർഡ് ചോറ്റുപാറയിൽ ഹൈദ്രോസ് മീരാെൻറ ഭാര്യ ഷൈലജാ ഹൈദ്രോസുമാണ് ഭർത്താവിെൻറ വിജയം ആവർത്തിക്കാൻ പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്.
സി.പി.എം വിട്ട് കോൺഗ്രസിൽ ചേരുകയും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ കൊല്ലം പട്ടയിൽ സ്വതന്ത്രനായി മത്സരിച്ച് ഇരുമുന്നണി സ്ഥാനാർഥികളെയും പരാജയപ്പെടുത്തുകയും ചെയ്ത വിജയകഥയാണ് ഷാജിമോന് സ്വന്തമായുള്ളത്. പിന്നീട് ഷാജിമോൻ സി.പി.എമ്മിൽ തിരിച്ചെത്തി.
വാർഡ് ഇക്കുറി വനിത സംവരണമായതോടെ ഷാജിമോെൻറ ഭാര്യ ശാന്തിയെ സി.പി.എം സ്ഥാനാർഥിയായി നിശ്ചയിക്കുകയായിരുന്നു.
തേയിലതോട്ടം മേഖല ഉൾക്കൊള്ളുന്ന 17ാം വാർഡായ ചോറ്റുപാറയിൽ ഭർത്താവ് ഹൈദ്രോസ് മീരാെൻറ വിജയം ആവർത്തിക്കുകയെന്ന ദൗത്യമാണ് ഷൈലജ ഹൈദ്രോസിന് മുന്നിലുള്ളത്. മുമ്പ് 2010ൽ ഇതേ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിച്ച പരിചയവും ഷൈലജയുടെ പോരാട്ടത്തിന് കരുത്തായുണ്ട്. നാലുതവണ കുമളി ഗ്രാമപഞ്ചായത്ത് അംഗമായിട്ടുള്ള ഹൈദ്രോസ് മീരാൻ മൂന്നുതവണയും ചോറ്റുപാറയിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
വാർഡ് വനിത സംവരണമായ 2010ൽ ഷൈലജ ഹൈദ്രോസ് ഭർത്താവിെൻറ വിജയം ആവർത്തിച്ചു.
ഇരു മുന്നണിയിലെയും തിളക്കമുള്ള വിജയത്തിനുടമകൾക്കു വേണ്ടി ഭാര്യമാർ അങ്കംകുറിച്ചപ്പോൾ പോരാട്ടം ശക്തമാവുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.