പതിനാലുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 31 വർഷം കഠിനതടവ്
text_fieldsതലശ്ശേരി: പതിനാലുകാരിയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ലോഡ്ജിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 2,60,000 രൂപ പിഴയും. കാസർകോട് പുത്തൂർ ബദിയടുക്ക രാജീവ് കോളനിയിലെ ടി.എ. ഫായിസിനെയാണ് (31) തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി വി. ശ്രീജ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 11 മാസം കഠിനതടവ് അനുഭവിക്കണം.
2021 മാർച്ച് 28ന് വൈകീട്ട് മൂന്നരക്കും ഏഴിനും ഇടയിലാണ് കേസിനാധാരമായ സംഭവം. മൊബൈൽ ചാറ്റ് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഈസ്റ്റ് പള്ളൂരിലെ വീട്ടിൽനിന്ന് വിളിച്ചിറക്കി നിർബന്ധിച്ച് കാറിൽ കയറ്റി കൂത്തുപറമ്പിലുള്ള അൽ-അമീൻ റസിഡൻസിയിൽ കൊണ്ടുപോയി മുറിയെടുത്ത് ബലാത്സംഗം ചെയ്തുവെന്നും സ്വർണ ബ്രേസ് ലെറ്റ് കവർച്ച ചെയ്യുകയും മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു കൊടുത്തു എന്നുമുള്ള കാര്യത്തിന് കൂത്തുപറമ്പ് പൊലീസ് സബ് ഇൻസ്പെക്ടർ കെ.ടി. സന്ദീപ് രജിസ്റ്റർ ചെയ്ത കേസാണിത്. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ. സുനിൽകുമാർ ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് അസി. കമീഷണറായിരുന്ന കെ.ജി. സുരേഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.