Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവന്തികക്ക് ഇനി...

അവന്തികക്ക് ഇനി മരുന്ന് മുടങ്ങില്ല

text_fields
bookmark_border
അവന്തികക്ക് ഇനി മരുന്ന് മുടങ്ങില്ല
cancel
camera_alt

കണ്ണൂർ താലൂക്ക്തല അദാലത്തിലെത്തിയ ഭിന്നശേഷിക്കാരി ചെമ്പിലോട്ട് പള്ളിപ്പൊയിലിലെ കെ. അവന്തികയുമായി മന്ത്രിമാരായ പി. പ്രസാദ്, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിക്കുന്നു

കണ്ണൂർ: ചെമ്പിലോട് പള്ളിപ്പൊയിലിലെ കെ. അവന്തികക്ക് ഇനി മരുന്ന്മുടങ്ങാതെ ലഭിക്കും. കണ്ണൂര്‍ താലൂക്കുതല അദാലത്ത് നടക്കുന്ന വേദിയില്‍ അവന്തികയും ഉണ്ടായിരുന്നു. ചക്ര കസേരയിലിരുന്ന് പുഞ്ചിരിക്കുന്ന ഈ 13കാരിയെ കണ്ടതോടെ മന്ത്രിമാരായ കെ. രാധാകൃഷ്ണനും പി. പ്രസാദും അടുത്തെത്തി. കുശലാന്വേഷണത്തിന് ശേഷം കാര്യം തിരക്കിയപ്പോള്‍ അവന്തികയുടെ അച്ഛൻ രമേശന്‍ കണ്ടപ്പനും അമ്മ ഇ. സജിനയും സങ്കടങ്ങളുടെ കെട്ടഴിച്ചു. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സാച്ചെലവും മരുന്ന് കാശും താങ്ങാനാവാതെ ദുരിതത്തിലായിരുന്നു ഈ കുടുംബം. മാസംതോറും 4500 രൂപയുടെ മരുന്ന് മാത്രം വേണം അവന്തികക്ക്. ഈ തുക താങ്ങാനാകുന്നില്ലെന്ന കാര്യം ഇരുവരും മന്ത്രിമാരോട് പറഞ്ഞു. ഇതോടെ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച മന്ത്രി പി. പ്രസാദ് പാലിയേറ്റീവ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി അവന്തികക്ക് മരുന്ന് മുടക്കമില്ലാതെ ലഭ്യമാക്കാന്‍ ഉത്തരവിടുകയായിരുന്നു. കൂലിപ്പണികാരനായ രമേശന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicineAvantikalonger run
News Summary - Avantika will no longer run out of medicine
Next Story