Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐ.എൻ.എസ് സിന്ധുധ്വജ്...

ഐ.എൻ.എസ് സിന്ധുധ്വജ് ഓർമയിലേക്ക്

text_fields
bookmark_border
ഐ.എൻ.എസ് സിന്ധുധ്വജ് ഓർമയിലേക്ക്
cancel
camera_alt

ഇന്ത്യൻ നാവികസേനയിലെ ഏക മുങ്ങിക്കപ്പലായ ഐ.എൻ.എസ് സിന്ധുധ്വജ് പൊളിക്കുന്നു

അഴീക്കൽ: നാവികസേനയിലെ ഏക മുങ്ങിക്കപ്പലായ ഐ.എൻ.എസ് സിന്ധുധ്വജ് ഓർമകളിലേക്ക്. പ്രധാനമന്ത്രിയിൽനിന്ന് ഇന്നൊവേഷനുള്ള സി.എൻ.എസ് റോളിങ് ട്രോഫി നേടിയ മുങ്ങിക്കപ്പലാണ് അഴീക്കൽ സിൽക്കിൽ പൊളിച്ചുതുടങ്ങിയത്. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിൽക്കിൽ കപ്പൽ പൊളി നടക്കുന്നത്. രണ്ടോ മൂന്നോ മാസത്തിനകം ചരിത്രപ്രധാനമായ യുദ്ധക്കപ്പൽ ചരിത്രത്തിന്റെ ഭാഗമാകും.

ഇന്ത്യൻ നാവികസേനയിൽ അഭിമാനമായി നിലനിന്ന മുങ്ങിക്കപ്പലിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചുകരയിൽ മാറ്റിനിർത്തിയിട്ടുണ്ട്. 1987 ജൂൺ 12നാണ് കപ്പൽ കമീഷൻ ചെയ്തത്. 35 വർഷത്തെ സേവനത്തിനു ശേഷമാണ് 2022 ജൂലൈ 16ന് ഡീ കമീഷൻ ചെയ്തത്.

35 വർഷത്തെ സേവനം പൂർത്തിയാക്കി 2022 ജൂലൈയിൽ സർവിസിൽനിന്ന് ഒഴിവാക്കിയതാണ് ഐ.എൻ.എസ് സിന്ധുധ്വജ്. ഈ വർഷം ഏപ്രിൽ നാലിനാണ് അന്തർവാഹിനി അഴീക്കലിൽ എത്തിയത്. 1975ൽ ആരംഭിച്ച സിൽക്കിൽ നിരവധി കപ്പൽ പൊളി നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു യുദ്ധ കപ്പലായ അന്തർവാഹിനി പൊളിക്കാനായി എത്തിക്കുന്നത്.

വിശാഖപട്ടണത്തിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്‌സ് ആണ് മുങ്ങിക്കപ്പൽ വാങ്ങിയത്. അവരാണ് ഇത് പൊളിക്കാനായി അഴീക്കൽ സിൽക്കിന് കൈമാറിയത്. പൊളിച്ചു മാറ്റുന്നതിന് ഒരുടണ്ണിന് 4525 രൂപയും ജി.എസ്.ടി വരുന്ന തുകയും സിൽക്കിന് ലഭിക്കും. പൊളിക്കുന്ന ഒരു ടണ്ണിന് 2400 രൂപയും ജി.എസ്.ടി തുകയുമാണ് സിൽക്ക് സബ് കരാറായി നൽകിയത്. പൂർണമായി പൊളിച്ചാൽ 1900 ടൺ ഭാരമുണ്ടാകുമെന്നാണ് കണക്കാക്കിയത്. ഇതു പ്രകാരം 50 ല ക്ഷത്തോളം രൂപയുടെ നേട്ടമാണ് സിൽക്ക് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsINS Sindhudhvaj
News Summary - INS Sindhudhvaj
Next Story