Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഅത്തിക്കലിൽ...

അത്തിക്കലിൽ പുലിയിറങ്ങിയതായി അഭ്യൂഹം

text_fields
bookmark_border
tiger
cancel
camera_alt

അത്തിക്കലിലെ ആലക്കൽ ജോണിയുടെ വീട്ടിലേക്കുള്ള വഴിയിൽ കണ്ടെത്തിയ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ

ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ ജനവാസ മേഖലയിൽ പുലിയിറങ്ങിയതായി അഭ്യൂഹം. പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപാടുകളാണ് സംശയങ്ങൾക്കിടയാക്കിയത്. കഴിഞ്ഞ ദിവസം ആലക്കൽ ജോണിയുടെ വീട്ടിലേക്കുള്ള വഴിയിലാണ് കാൽപാടുകൾ കണ്ടെത്തിയത്. വനംവകുപ്പ് ദ്രുതകർമ സേന മേഖലയിൽ പരിശോധന നടത്തിയെങ്കിലും കാൽപാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മഴപെയ്തതിനാൽ, പാടുകൾ തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയിരുന്നു.

വ്യാഴാഴ്ച രാവിലെ വീട്ടിലേക്കുള്ള വഴിയിൽ വലിയ കാൽപാടുകൾ ശ്രദ്ധയിൽപെട്ടതോടെ ജോണി വനം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ അറിയിച്ചിട്ടും വനം അധികൃതർ എത്തിയത് വൈകീട്ടായിരുന്നു. അപ്പോഴേക്കും മഴ ചെയ്തതിനാൽ കാൽപാടുകൾ ഭാഗികമായി മാഞ്ഞിരുന്നു.

15 സെന്റിമീറ്ററോളം വലുപ്പം വരുന്ന കാൽപാടുകളാണ് ഉണ്ടായിരുന്നതെന്ന് ജോണി പറഞ്ഞു. രാത്രി പതിനൊന്നരയോടെ വീണ്ടും വനംവകുപ്പ് അധികൃതർ എത്തിയെങ്കിലും കാൽപാടുകൾ പൂർണമായി മാഞ്ഞുപോയ നിലയിലായിരുന്നു. പുലിയുടേത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വന്യമൃഗത്തിന്റെ കാൽപാടുകൾ തന്നെയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. നേരത്തേ കടുവയും മലയോര മേഖലയിൽ വൻ ആശങ്ക പരത്തിയിരുന്നു. ജനവാസ മേഖലയിൽ എത്തിയ മൃഗം കടുവയാണെന്ന് സ്ഥിരീകരിക്കാൻ ദിവസങ്ങൾ എടുത്തിരുന്നു. വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ വ്യാപകമായി ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്ത ഭാഗങ്ങളിലൂടെയാണ് ഇവ വ്യാപകമായി എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerAttikal
News Summary - Rumor has it that a tiger has landed in Attikal
Next Story