Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഇവർക്ക് സത്യപ്രതിജ്ഞ...

ഇവർക്ക് സത്യപ്രതിജ്ഞ 'കുടുംബ വിശേഷം'

text_fields
bookmark_border
ഇവർക്ക് സത്യപ്രതിജ്ഞ കുടുംബ വിശേഷം
cancel
camera_alt

സമീർ പുന്നാട്, ടി.വി. റാഷിദ

ഇരിട്ടി: നഗരസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ഒരേ കുടുംബത്തിലെ രണ്ടുപേർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നഗരസഭ വാർഡ്-16 പുറപ്പാറയിൽ വിജയിച്ച സമീർ പുന്നാടും തലശ്ശേരി നഗരസഭ വാർഡ്-12 ടൗൺഹാളിൽനിന്ന് വിജയിച്ച ടി.വി. റാഷിദ ടീച്ചറുമാണ് ഒരേ കുടുംബത്തിലെ അംഗങ്ങളായ രണ്ടുപേർ. സമീറിെൻറ അനുജൻ പി.വി. സഹീർ മാസ്റ്ററുടെ ഭാര്യയാണ് റാഷിദ ടീച്ചർ.

പുന്നാട് പി.വി ഹൗസിൽ പരേതനായ കേളോത്ത് അബ്ദുൽ ഖാദറിെൻറയും പി.വി. സൈനബയുടേയും മകനും മരുമകളുമാണ് ഇവർ. തലശ്ശേരി കുഞ്ഞാംപറമ്പ് യു.പി സ്കൂൾ അധ്യാപികയായ റാഷിദ ഇപ്പോൾ തലശ്ശേരിയിലാണ് താമസിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാർഥികളായി വിജയിച്ച ഇവരിൽ സമീർ നിലവിലെ സിറ്റിങ് വാർഡായ പുറപ്പാറയിൽ സീറ്റ് നിലനിർത്തിയപ്പോൾ ടി.വി. റാഷിദ തലശ്ശേരി ടൗൺഹാൾ വാർഡ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുകയായിരുന്നു. സമീർ പുന്നാട് സഹകരണ ബാങ്ക് ജീവനക്കാരനും യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രസിഡൻറുമാണ്.

പത്ത് വർഷമായി ചിറക്കര കുഞ്ഞാംപറമ്പ യു.പി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന റാഷിദ തലശ്ശേരി സൗത്ത് സബ് ജില്ലയിലെ ഇംഗ്ലീഷ് അധ്യാപകരുടെ റിസോഴ്സ് ടീച്ചറായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ് ടി.വി. അബ്ദുറഹ്മാൻ മാസ്റ്ററും മാതാവ് സുബൈദയും മുമ്പ് കീഴൂർ-ചാവശ്ശേരി പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irittysworn in ceremony
Next Story