Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightആനപ്പേടിയിൽ...

ആനപ്പേടിയിൽ ആറളം; 10 വർഷത്തിനിടെ ഫാമിനുള്ളിൽ മാത്രം പൊലിഞ്ഞത് 12 ജീവൻ

text_fields
bookmark_border
wild elephant
cancel
camera_alt

ആറളം ഫാം എട്ടാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനകൾ

കേളകം: വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ ഒരാൾകൂടി മരിച്ചതോടെ ആറളം മേഖലയിൽ ആശങ്കയേറി. ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഭീതിയോടെയാണ് ആയിരങ്ങൾ കഴിയുന്നത്. 10 വർഷത്തിനിടെ ഫാമിനുള്ളിൽ മാത്രം കാട്ടാന ആക്രമണങ്ങളിൽ പൊലിഞ്ഞത് 12 ജീവനാണ്. ആറളം ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും രാപകലില്ലാതെ കാട്ടാനക്കൂട്ടങ്ങൾ വിഹരിക്കുകയാണ്. രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളാണ് മതിയായ സുരക്ഷയില്ലാതെ പുനരധിവാസ മേഖലയിൽ മാത്രം കഴിയുന്നത്.

കഴിഞ്ഞ മാസം 24ന് പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13ലെ റീന-ശ്രീധരൻ ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തിരുന്നു. ആക്രമണ സമയത്ത് ദമ്പതികൾ ചികിത്സ ആവശ്യാർഥം കണ്ണൂരിൽ ആയതാണ് രക്ഷയായത്. 27ന്  മല്ലിക ജോഷിയുടെ വീട് തകർത്തു. വീട്ടിലുണ്ടായിരുന്ന മല്ലികയും കുട്ടിയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഈ മാസം ഏഴിന് 10ാം ബ്ലോക്കിലെ ഷൈല-കൃഷ്ണൻ ദമ്പതികളുടെ വീടിന്റെ വാതിലും കാട്ടാന തകർത്തു. വീട്ടിലുണ്ടായിരുന്ന ദമ്പതികൾ ഭയന്നുവിറച്ചാണ് നേരം വെളുപ്പിച്ചത്. മേഖലയിൽ മനുഷ്യ-വന്യജീവി സംഘർഷം അതിരൂക്ഷമാണെന്നും അനിഷ്ട സംഭവങ്ങളുണ്ടായാൽ ജനവികാരം സർക്കാറിനെതിരാകുമെന്നും കഴിഞ്ഞ മാസം രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.

മുഴുവൻ ആനകളെയും ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തി അതിർത്തിയിൽ താൽക്കാലിക വൈദ്യുതി വേലി കാര്യക്ഷമമായി പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി തന്നെ ഇടപെട്ട് ആനമതിൽ നിർമാണം പുനരാരംഭിച്ചെങ്കിലും ഊർജിതമല്ലെന്നും പരാതിയുണ്ട്. ആറ് വർഷത്തിനിടെ ആറളം ഫാമിൽ കാട്ടാന നശിപ്പിച്ചത് 15000 കായ്ഫലമുള്ള തെങ്ങുകളും ആയിരക്കണക്കിന് മറ്റ് കാർഷിക വിളകളുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man Animal ConflictWild elephant
News Summary - wild elephant threat in aralam farm
Next Story