Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൊട്ടിയൂർ...

കൊട്ടിയൂർ -മട്ടന്നൂർ നാലുവരിപ്പാത; സാമൂഹികാഘാത പഠനം തുടങ്ങി

text_fields
bookmark_border
കൊട്ടിയൂർ -മട്ടന്നൂർ നാലുവരിപ്പാത; സാമൂഹികാഘാത പഠനം തുടങ്ങി
cancel
camera_alt

നാലുവരിപ്പാതയുടെ സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി അമ്പായത്തോടിൽ ഭൂമി നഷ്ടമാകുന്നവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്ന സംഘം

കൊട്ടിയൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ഭാഗമായി കൊട്ടിയൂർ അമ്പായത്തോടിൽ നിന്ന് മട്ടന്നൂർ വരെയുള്ള നാലുവരിപ്പാതയുടെ സാമൂഹികാഘാത പഠനം ആരംഭിച്ചു. ഇതിനായി കൺസൽട്ടൻസിയെ നിയോഗിച്ച് ഉത്തരവിറങ്ങിയിരുന്നു. മൂന്ന് സംഘങ്ങളായാണ് സർവേ നടത്തുന്നത്.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വി.കെ കൺസൽട്ടൻസിയാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. 2013ലെ കേന്ദ്ര നിയമ പ്രകാരം നടത്തുന്ന പഠനത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ സംഘം സർവേ നടത്തിയ പ്രദേശങ്ങൾ നേരിൽക്കണ്ട് പരിശോധിച്ച്, റോഡിനായി ഭൂമിയും വീടും കെട്ടിടങ്ങളും വിട്ടു കൊടുക്കുന്നവരെ നേരിൽകണ്ട് വിവരങ്ങൾ ശേഖരിക്കുകയാണ്.

ഇതോടൊപ്പം ഭൂമി വിട്ടുകൊടുക്കുന്നതിലുടെ ഓരോ കൈവശക്കാരനുമുണ്ടാകുന്ന ആഘാതം എത്രയെന്ന് തിട്ടപ്പെടുത്തും. ഇതു സംബന്ധിച്ച് കരട് റിപ്പോർട്ട് സമർപ്പിച്ചശേഷമായിരിക്കും അടുത്ത ഘട്ടത്തിലെ നടപടികൾ തുടങ്ങുന്നത്. തയാറാക്കുന്ന കരട് റിപ്പോർട്ട് എല്ലാ പഞ്ചായത്തുകളിലും പ്രദർശിപ്പിക്കും. അതിൽ വീണ്ടും പരിശോധനകളും അഭിപ്രായ രൂപീകരണവും നടത്തി വിവിധ വകുപ്പുകൾക്ക് കൈമാറും. തുടർന്ന് സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം വിളിച്ചു ചേർത്ത് അന്തിമ അഭിപ്രായ രൂപീകരണവും നടത്തും.

അതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് നൽകുക. ഇത് പഞ്ചായത്തുകളിൽ പൊതുജന പരിശോധനക്കായി പ്രദർശിപ്പിക്കും. അതിൽ വീണ്ടും പരിശോധനകളും അഭിപ്രായ രൂപീകരണവും നടത്തി വിവിധ വകുപ്പുകൾക്ക് കൈമാറും. തുടർന്ന് സ്ഥലം വിട്ടു നൽകുന്നവരുടെ യോഗം വിളിച്ചു ചേർത്ത് അന്തിമ അഭിപ്രായ രൂപീകരണവും നടത്തും. അതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - Kottiyoor - Mattannur four-lane road
Next Story